മലയാളികൾക്കിടയിൽ ഇത്രയധികം മനുഷ്യ സ്നേഹികൾ ഉണ്ടെന്ന് ഇപ്പോഴാണ് മനസിലാക്കുന്നത്. ഫെയിസ് ബുക് നിറയെ കൊല്ലപ്പെട്ട ആദിവാസി യുവാവിന് ആദരാജ്ഞലികൾ!!!! എന്തായാലും കഴിഞ്ഞ ദിവസം പ്രമുഖ നടി ശ്രീദേവി അന്തരിച്ചത് കൊണ്ട് കുറെ പേര് ആ വഴിക്ക് പോയി. മിനിയാന്ന് വരെ വലിയ ആവേശത്തോടെ മധുവിനു വേണ്ടി കണ്ണീർ പൊഴിച്ച പലരും ഇന്നലെ മുതൽ അന്തരിച്ച ശ്രീദേവിയുടെ പുറകെയാണ്. 1980-കളിലും, തൊണ്ണൂറുകളിലും പുരുഷ കാമനകളെ ആവോളം ത്രസിപ്പിച്ച നടിയായിരുന്നല്ലോ ശ്രീദേവി. അതിനെ നിന്ദിക്കുന്നില്ലാ. മരിച്ചവരെ കുറ്റം പറയാനും പാട്ടുള്ളതല്ലല്ലോ. എന്തായാലും അന്തരിച്ച പ്രമുഖ നടി ശ്രീദേവിയെ നമിക്കുന്നു. ഇന്ത്യൻ സിനിമക്ക് പരേതയായ നടി നൽകിയ സംഭാവനകൾ ആദരാജ്ഞലികളോടെ തന്നെ കാണുന്നു; അനുസ്മരിക്കുന്നു.
ഇനി വിഷയത്തിലേക്ക് വരാം. സത്ത്യത്തിൽ ആദിവാസികളെ ഇന്ത്യൻ പൊതു സമൂഹം സ്നേഹിക്കുന്നുണ്ടോ?? മാനിക്കുന്നുണ്ടോ?? ഒട്ടുമേ ഇല്ലെന്നാണ് അനുഭവങ്ങളുടെ വെളിച്ചത്തിൽ ഇതെഴുതുന്ന ആൾക്ക് തോന്നുന്നത്. 1950-കളിലും, അറുപതുകളിലും വമ്പൻ പ്രൊജക്റ്റുകൾക്കു വേണ്ടി അനേകം ആദിവാസികൾ കുടിയൊഴിക്കപ്പെട്ടു. അവരുടെ പ്രതിഷേധങ്ങൾക്ക് ഇന്ത്യൻ പൊതുസമൂഹം പുല്ലു വില പോലും കൊടുത്തില്ല. തൊണ്ണൂറുകളിൽ മേധാ പട്കർ നർമദാ തീരത്ത് നിന്ന് കുടിയൊഴിക്കപ്പെട്ടവർക്ക് വേണ്ടി നിലകൊണ്ടപ്പോഴാണ് പൊതുസമൂഹം ആദിവാസി പ്രശ്നങ്ങൾക്ക് കുറച്ചെങ്കിലും ചെവി കൊടുക്കുവാൻ തയാറായത്. സമാധാന പൂർവമായ സമര മാർഗങ്ങളിലൂടെയും, നിരാഹാര സത്യാഗ്രഹങ്ങളിലൂടെയും മേധാ പട്കർക്ക് പൊതു സമൂഹത്തിൻറ്റെ ശ്രദ്ധയാകർഷിക്കുവാൻ സാധിച്ചെങ്കിലും, പിന്നീട് അരുന്ധതീ റോയിയുടെ തീവ്ര ഇടതു പക്ഷ നിലപാടുകൾ പൊതു സമൂഹത്തെ വീണ്ടും ആദിവാസി പ്രശ്നങ്ങളിൽ നിന്ന് അകറ്റി.
മധുവെന്ന ആദിവാസി യുവാവിന് വേണ്ടി സംഘ പരിവാറുകാർ കണ്ണുനീർ പൊഴിക്കുന്നതാണ് ഏറ്റവും പരിഹാസ്യമായിട്ടുള്ളത്. അവർ ഭരിക്കുന്ന സംസ്ഥാനങ്ങളിലൊന്നും ആദിവാസികളെ തല്ലിക്കൊല്ലുന്നതൊന്നും വാർത്തയേ ആകാറില്ല. കേരളത്തിലായതുകൊണ്ടാണ് ഇത് വാർത്തയെങ്കിലും ആയതെന്നുള്ള യാഥാർഥ്യം അവർ അംഗീകരിക്കില്ല. ഹിന്ദി ബെൽറ്റിലെ സംസ്ഥാനങ്ങളിലൊക്കെ റിക്ഷക്കാരെയും, ചേരി നിവാസികളെയും, പാവപ്പെട്ടവരെയും ഒക്കെ തല്ലുന്നതും, കൊല്ലുന്നതും ഒരു സാധാരണ സംഭവം മാത്രം. മിക്കപ്പോഴും അഴിമതിയിൽ മുങ്ങി കുളിച്ചു നിൽക്കുന്ന സംസ്ഥാന പോലീസുകാർ കൊലപാതകങ്ങളുടെ പിന്നാലെയൊന്നും സാധാരണ ഗതിയിൽ പോകാറില്ല. അവരും പാർശ്വവൽക്കരിക്കപ്പെട്ടവരോടു് പലപ്പോഴും വളരെ ക്രൂരമായിട്ടു തന്നെയാണ് പെരുമാറാറുള്ളത്. സംഘ പരിവാർ സംഘടനയിലുള്ളവർക്ക് ആദിവാസികളുടെയും, ദളിതരുടെയും മേൽ അക്രമം അഴിച്ചു വിടാനും പലപ്പോഴും ഒരു മടിയും ഇല്ലാ. ഉദാഹരണങ്ങൾ എത്ര വേണമെങ്കിലും ഉണ്ട്.
അപ്പോൾ പിന്നെ ആദിവാസികളുടെയും, പാവപ്പെട്ടവരുടെയും ദാരിദ്ര്യത്തിനും, പിന്നോക്കാവസ്ഥയ്ക്കും എന്താണ് പരിഹാരം എന്ന ചോദ്യം വരും. ഇതെഴുതുന്ന ആളുടെ അഭിപ്രായത്തിൽ അത്ര ലളിതമായ പരിഹാരം ഇല്ലാ എന്ന് തന്നെയാണ് ഉത്തരം. ഇത് വെറുതെ പറയുന്നതല്ല. ആദിവാസികളുടെ കൃഷി രീതികളും, ജീവിത രീതികളും കണ്ടതിനു ശേഷം പറയുന്ന കാര്യമാണ്. ഇന്നത്തെ ഇന്ത്യയിൽ കൃഷി കൊണ്ട് ജീവിക്കുന്ന പല വിദൂര ഗ്രാമങ്ങളിലും, ആദിവാസി മേഖലകളിലും ദാരിദ്ര്യം കൊടി കുത്തി വാഴുന്നു എന്നത് സത്യം തന്നെയാണ്. കേരളത്തിലേക്ക് വരുന്ന ബംഗാളികളോട് ചോദിച്ചാൽ തന്നെ ദാരിദ്ര്യത്തിൻറ്റെ കഥ അവർ പറഞ്ഞു തരും. പശ്ചിമ ബംഗാളിലെ മാൾദയിലോക്കെ ഇപ്പോഴും 100 രൂപയും ഒരു നേരത്തെ ആഹാരവും ആണ് ദിവസ കൂലി. ജ്ഹാർക്ഖണ്ടിൽ ഇന്നും 50% ആളുകൾ നിരക്ഷരാണ്. ഈ അടുത്ത കാലത്താണ് ചട്ടിസ്ഗർഹിൽ അനേകം സ്ത്രീകൾ ശസ്ത്രക്രിയക്കിടെ മരിച്ചത്. പശ്ചിമ ബെന്ഗാളിലെ ജൈപാൽ ഗുഡിയിൽ 1-2 വർഷങ്ങൾക്കു മുമ്പ് പട്ടിണി മരണങ്ങൾ റിപ്പോർട്ടു ചെയ്തിട്ടുണ്ട്. ഒറിസ്സയിലെ കാലഹണ്ടി, ഫുൽബാനി - എന്നീ സ്ഥലങ്ങളിൽ നിന്നും ഏതാനും വർഷങ്ങൾക്കു മുമ്പ് പട്ടിണി മരണങ്ങൾ റിപ്പോർട്ടു ചെയ്തിട്ടുണ്ട്.
ഇന്ന് വൻ നക്സലൈറ്റ് സ്വാധീനമുള്ള ഒറീസയിലെ ഫുൽബാനിയുടെ ഉൾ പ്രദേശങ്ങൾ സന്ദർശിച്ചിട്ടുള്ള ഒരു വ്യക്തി എന്ന നിലയിൽ ഇതെഴുതുന്ന ആൾക്ക് നക്സലൈറ്റ് ആക്രമണമണമോ, അത്തരം അക്രമങ്ങളോ അല്ലാ ദാരിദ്ര്യത്തിനും, അടിച്ചമർത്തലിനും ഉള്ള പരിഹാരം എന്ന് ഉറപ്പിച്ചു പറയാൻ കഴിയും. ഫുൽബാനിയിൽ 'ഷിഫ്റ്റ് കൾട്ടിവേഷൻ' ആണ്. ഒരു പ്രദേശത്തെ; പ്രത്യേകിച്ച് മല പ്രദേശത്തെ കുന്നിൻ ചെരിവിൽ തീയിട്ടതിനുശേഷം കൃഷി ചെയ്യുന്ന രീതി. അവിടെയൊക്കെ എൻ. ജി. ഒ. - കളുടെയും, കോൺട്രാക്റ്റർമാരുടെയും, സർക്കാർ ജീവനക്കാരുടെയും ചൂഷണം ഇതെഴുതുന്ന ആൾ നേരിട്ട് കണ്ടിട്ടുണ്ട്. ഇന്ത്യയുടെ മറ്റു സ്ഥലങ്ങളിലും പോലീസ് അതിക്രമങ്ങളും, ഗുണ്ടാ അതിക്രമങ്ങളും ഇഷ്ടം പോലെ ഉണ്ട്.
ഇവിടെ മനസിലാക്കേണ്ട ഒരു കാര്യം എന്താണെന്ന് വെച്ചാൽ അടിസ്ഥാന സൗകര്യങ്ങളും, മനുഷ്യ വിഭവ ശേഷിയും വികസിപ്പിക്കുകയാണെങ്കിൽ എത്ര ദാരിദ്ര്യം അനുഭവിക്കുന്ന ജനം ആണെങ്കിലും അവരുടെ പുരോഗതിക്കുള്ള മാർഗം സ്വയം കണ്ടെത്തിക്കൊള്ളും എന്നതാണ്. ഇരുപത്തൊന്നാം നൂറ്റാണ്ട് അവസരങ്ങളുടെ നൂറ്റാണ്ടാണ്. കേരളത്തിലേക്ക് വരുന്ന അന്യ സംസ്ഥാന തൊഴിലാളികൾ ആ അവസരങ്ങൾ തേടി വരുന്നവരാണ്. അതി വേഗം വികസിച്ചു കൊണ്ടിരിക്കുന്ന നമ്മുടെ നഗരങ്ങളും, കാർഷിക, വ്യവസായിക പുരോഗതിയും ആണ് ദാരിദ്ര്യത്തിനും, അടിച്ചമർത്തലിനും ഉള്ള യഥാർത്ഥ പരിഹാരം. അല്ലാതെ അക്രമവും, അരാജകത്ത്വവുമല്ല. ആഗോള വൽക്കരണം, കമ്പോള വൽക്കരണം, കോർപറേറ്റിസം എന്നൊക്കെ പറയുമ്പോൾ കയ്യടിക്കാൻ ഇന്ന് സാമാന്യ ബുദ്ധിയുള്ള ആരെയും കിട്ടത്തില്ല.
ഇനി തീവ്ര ഇടതുപക്ഷവും, ചില ബുദ്ധി ജീവികളും സ്ഥിരം ഉയർത്തി പിടിക്കുന്ന ഭൂ പരിഷ്കരണ വിഷയം നോക്കാം. അറുപതുകളിലും, എഴുപതുകളിലും ആയിരുന്നു ഭൂ പരിഷ്കരണത്തിനുള്ള പ്രസക്തി. തൊണ്ണൂറുകളും, ഇരുപത്തൊന്നാം നൂറ്റാണ്ടും ആയപ്പോൾ ഭൂമി അനേകം മക്കളിൽ ഇന്ത്യയിലെ മിക്ക കുടുംബങ്ങളിലും വിഭജിക്കപ്പെട്ടു. ഇന്നിപ്പോൾ ഉത്തരേന്ത്യയിൽ 2-3 ബിഗയും, 4-5 ബിഗയും ഭൂമി ഉള്ളവരാണ് ബഹു ഭൂരിപക്ഷം സാധാരണക്കാരായ കർഷകരും. എന്ന് വെച്ചാൽ കേരളത്തിൻറ്റെ രീതിയിൽ ഒരേക്കറും, രണ്ടേക്കറും. അവർക്ക് പകലന്തിയോളം അദ്ധ്വാനിച്ചാൽ മാത്രമേ ഭൂമിയിൽ നിന്ന് എന്തെങ്കിലും കിട്ടൂ. സെൻട്രൽ ആന്ധ്ര, സെൻട്രൽ ബീഹാർ - ഇവിടെയൊക്കെ മാത്രമേ ഇന്ന് 'ആബ്സെൻറ്റി ലാൻഡ് ലോർഡിസം' നിലവിൽ ഉള്ളൂ. ഒരേക്കറിൽ കൂടുതൽ ഭൂമിയുള്ള എത്ര പേർ കേരളത്തിൽ ഉണ്ട്? ആദിവാസികളുടെയും, ദളിതരുടെയും, ഭൂ രഹിത കർഷക തൊഴിലാളികളുടെയും പിന്നോക്കാവസ്ഥയ്ക്കുള്ള യഥാർത്ഥ പരിഹാരം വ്യവസായ മേഖലയിലേക്കുള്ള ചേക്കറലാണ്; തൊഴിലധിഷ്ടിധവും, മെച്ചപ്പെട്ടതുമായ വിദ്യാഭ്യാസം ഇന്നത്തെ യുവ തലമുറയ്ക്ക് ലഭ്യമാക്കുന്നതുമാണ്. അല്ലാതെ ഇല്ലാത്ത ഭൂമിക്കു വേണ്ടി കേഴുന്നതിലല്ല. സാധ്യതകൾ കണ്ടെത്തുന്നതിലും ഉപയോഗപ്പെടുന്നതിലും മുന്നിലുള്ളവരേ സാമ്പത്തികമായും, വിദ്യാഭ്യാസപരമായും വിജയിക്കൂ. ചരിത്രം പറഞ്ഞു ചില സമുദായങ്ങളെ ഭയപ്പെടുത്തി സ്ഥിരം വോട്ടു ബാങ്ക് രാഷ്ട്രീയം കളിക്കുന്നതിനു പകരം ഇരുപത്തൊന്നാം നൂറ്റാണ്ടിൽ വിദ്യാഭ്യാസം, തോഴിൽ, ആരോഗ്യം, പാർപ്പിടം, ഇൻഫ്രാസ്ട്രക്ചർ - ഇവ ആ സമുദായങ്ങൾക്ക് ലഭ്യമാക്കി അവരുടെ സാമൂഹ്യ സാമ്പത്തിക സ്ഥിതി മെച്ചപെടുത്താനാണ് എല്ലാ രാഷ്ട്രീയ പാർടികളും ശ്രദ്ധിക്കേണ്ടത്.
മൂത്ത കമ്യൂണിസ്റ്റുകാരോടും, നക്സലൈറ്റ് അനുഭാവികളോടും ഇതൊക്കെ പറഞ്ഞാൽ അവർ വ്യക്തിപരമായ ആക്രമണം അഴിച്ചു വിടും. ബൂർഷ്വായായും, റൈറ്റിസ്റ്റായും, ഭൂമി കയ്യേറുകയും, ആദിവാസികളെ കൊള്ളയടിക്കുകയും ചെയ്യുന്ന കുടിയേറ്റ വർഗത്തിൻറ്റെ പ്രതിനിധിയായി ചിത്രീകരിക്കാനും നോക്കും. മധ്യ കേരളത്തിൽ നിന്ന് ദരിദ്രകർഷകരുടെ കുടിയേറ്റം സുഖവാസ സഞ്ചാരമായിരുന്നില്ലെന്ന് ബോധ്യപ്പെടാൻ കുടിയേറ്റക്കാരിലെ പ്രായമായ ആരോടെങ്കിലും സംസാരിച്ചാൽ ധാരാളം മതി. കൃഷിക്കു വേണ്ടി 1960-കളിലും, 70-കളിലും മലബാറിലേക്ക് കുടിയേറിയവരുടെ അദ്ധ്വാനവും കഷ്ടപ്പാടും കാണാതെ ചിലർ ആദിവാസികളുടെ ഭൂമി തട്ടിയെടുത്തു എന്ന് പറഞ്ഞു ഇപ്പോൾ വ്യാജ പ്രചാരണം സമൃദ്ധമായി നടത്തുന്നുണ്ട്. മധ്യതിരുവിതാംകൂറിൽ നിന്ന് മലബാറിലേക്ക് കുടിയേറിയവർ അവിടുത്തെ മണ്ണും ആദിവാസികളേയും നശിപ്പിച്ചു എന്നാണ് അവരുടെ വാദം. കഞ്ഞിരപ്പള്ളി, മുണ്ടക്കയം - എന്നിങ്ങനെ ഇന്നു പല തോട്ടങ്ങളും സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളെല്ലാം പണ്ട് കൊടും കാടുകളായിരുന്നു. മലംബനിയോടും, മലംബാബിനോടും, മദയാനയോടും ഒക്കെ പൊരുതിയാണ് ദരിദ്രകർഷകർ വന, തോട്ടം, കുടിയേറ്റ മേഖലകളിൽ വിജയിച്ചത്. എത്രയോ പേർ മലമ്പനി വന്നു തുള്ളി വിറച്ചു മരിച്ചു? എത്രയോ പേർ പാമ്പ് കടിച്ചു മരിച്ചു? എത്രയോ പേരെ ആന ചവിട്ടി കൊന്നു? എന്നിട്ടും അവരുടെ അധ്വാന ശേഷി കുടിയേറ്റക്കാരെ വന, തോട്ടം, കുടിയേറ്റ മേഖലകളിൽ മുന്നോട്ടു നയിച്ചു. അതൊക്കെ കാണാതെയാണ് ചിലർ കുടിയേറ്റക്കാരെ കുറ്റം പറയുന്നത്; ആദിവാസികളുടെ ഭൂമി തട്ടിയെടുത്തു എന്നൊക്കെ പറയുന്നത്.
ഇന്നത്തെ ആദിവാസികൾ പണ്ടത്തെ പോലെ കാട്ടിലെ കിഴങ്ങും തേനും ഒക്കെ ഭക്ഷണവും വരുമാന മാർഗവും ആയി കണക്കാക്കുന്നവരല്ല. ഒറീസയിലെ ഫുൽബാനിയിൽ 'ഷിഫ്റ്റ് കൾട്ടിവേഷൻ' ആണ്. ഒരു പ്രദേശത്തെ; പ്രത്യേകിച്ച് മല പ്രദേശത്തെ കുന്നിൻ ചെരിവിൽ തീയിട്ടതിനുശേഷം കൃഷി ചെയ്യുന്ന രീതി. പശ്ചിമ ബംഗാളിലെ ആദിവാസികളിൽ വലിയ വിഭാഗം നെൽകൃഷിയിൽ ഏർപ്പെടുന്നവരാണ്. കൂലി കുറവാണെന്നു മാത്രം. ഹിമാലയൻ പ്രദേശങ്ങളിൽ കുന്നിൻ ചെരിവുകളിൽ തട്ടു തട്ടായി വിഭജിച്ചാണവരുടെ കൃഷി. നെല്ലും, ഗോതമ്പും, ഉരുളക്കിഴങ്ങും ഒക്കെ ഈ രീതിയിൽ കൃഷി ചെയ്യുന്നത് ഇതെഴുതുന്ന ആൾ നേരിൽ കണ്ടിട്ടുണ്ട്. ഇനി കേരളത്തിലേക്ക് വന്നാൽ, വയനാട്ടിലെ ഭൂരിഭാഗം പണിയർ, ഊരാളി ആദിവാസികൾ കൂലി പണിക്കാർ ആണ്. അടയ്ക്കാ പറിക്കൽ, കാപ്പികുരു പറിക്കൽ - ഈ ജോലികളൊക്കെ ആദിവാസികൾ ചെയ്യാറുണ്ട്. കേരളത്തിലെ ആദിവാസികളിൽ കുറിച്യർ വിഭാഗം 'മല നംബൂതിമാർ' ആയിട്ടാണ് തങ്ങളെ കണക്കാക്കുന്നത്. മുൻ മന്ത്രി ജയലഷ്മി ഉൾപ്പെട്ട ഈ വിഭാഗം സാമ്പത്തികമായും, സാമൂഹ്യമായും മുന്നോക്കം നിൽക്കുന്നവരാണ്. അതുകൊണ്ട് 'ടിപ്പിക്കൽ' ആദിവാസിയുമായി അവരെ താരതമ്യപ്പെടുത്തുന്നതിൽ യാതൊരു യുക്തിയുമില്ല.
ഇന്ത്യയിലെ ഗോത്ര വർഗ ജനതകൾക്കിടയിൽ അവർ അധിവസിക്കുന്ന പ്രദേശങ്ങളിലെ പ്രകൃതിയോടിണങ്ങിയ പ്രത്യേക ആഹാര ക്രമങ്ങൾ ഉണ്ട്. ആൻഡമാൻ ദ്വീപുകളിൽ നിന്നും മനുഷ്യ മാംസം ഭക്ഷിക്കുന്നവരെ കുറിച്ച് വാർത്തകൾ വന്നിട്ടുണ്ട്. നാഷണൽ ജ്യോഗ്രഫിക് ഇന്ത്യയിലെ ആദിവാസി സമൂഹത്തിൽ പെട്ടവർ എലിയെ ചുട്ടു കഴിക്കുന്നതൊക്കെ കാണിച്ചിട്ടുണ്ട്. പട്ടി ഇറച്ചിയും, എലിയെ റോസ്റ്റ് ചെയ്തും കഴിക്കുന്നവർ ആണ് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ഗോത്ര വർഗ ജനത. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ പുഴുക്കളെ വറത്തു തിന്നുന്നതും, പട്ടി ഇറച്ചി കഴിക്കുന്നതും ഒരു സാധാരണ സംഭവം മാത്രം.
പൊതുവെ ഇന്ത്യയിലെ ആദിവാസികളിൽ ഒരു പ്രധാന പ്രശ്നം അവരിൽ കാണുന്ന മദ്യപാനാസക്തിയാണ്. ലഹരി അവരുടെ വലിയ ബലഹീനതയാണെന്നുള്ള കാര്യം ആദിവാസി മേഖലകളിൽ സഞ്ചരിച്ചിട്ടുള്ള ആർക്കും അറിയാം. അതുകൊണ്ട് തന്നെ അവരെ പറ്റിക്കുവാനും എളുപ്പത്തിൽ കഴിയും. സമ്പാദിക്കുവാനും സൂക്ഷിച്ചു വെക്കാനുമൊന്നും അവരിൽ ഭൂരിഭാഗവും താൽപര്യപ്പെടുന്നില്ല. കൂലിപ്പണി ചെയ്ത് കിട്ടുന്ന കാശിന് അരിയും സാധനങ്ങളും വാങ്ങി വീട്ടിൽ കൊണ്ടുപോയി വെച്ചുകഴിക്കുക എന്നുള്ളതാണ് അവരുടെ രീതി. മിച്ചമുള്ളത് സൂക്ഷിച്ചു വെക്കുക എന്നതൊന്നും അവരുടെ ചിന്തയിലില്ല. സ്ഥലം വിറ്റിട്ടായാലും കള്ളു കുടിക്കുന്നതും ആദിവാസി മേഖലകളിൽ അപൂർവ്വതയല്ല. അവരുടെ ഭൂമി അന്യാധീനപ്പെടുന്നതിനും ഒരു പ്രധാന കാരണം ഈ മദ്യപാനാസക്തിയാണ്. ക്യുട്ടിക്ക്യൂറാ പൗഡറും, മറ്റു മേയ്ക്കപ്പ് സാമഗ്രികളും കൊടുത്ത് നിഷ്കളങ്കരായ ആദിവാസി യുവതികളെ വേശ്യാവൃത്തിയിലേക്കും തൽപ്പരകക്ഷികൾ എത്തിക്കുന്നുണ്ട്. അവരെ അവരുടെ വഴിക്ക് ശല്യപ്പെടുത്താതെ വിടുക എന്നതാണ് പലരും നിർദേശിക്കുന്ന ഒരു പോംവഴി. പക്ഷെ ഇന്നത്തെ ആധുനിക ലോകത്ത് ആദിവാസികളുടെ ജീവിതം എങ്ങനെയാവണമെന്ന് അവർ തന്നെ തീരുമാനിക്കട്ടേയെന്ന് വെച്ചാൽ അത് മധുവിൻറ്റെ കാര്യത്തിലെന്നത് പോലെ വലിയ ദുരന്തങ്ങൾക്ക് വഴിവച്ചേക്കാം എന്നാണ് ഇതെഴുതുന്ന ആൾക്ക് തോന്നുന്നത്. കാരണം പണ്ടത്തെ പോലെ വനത്തിൽ നിന്ന് ആദിവാസികൾക്ക് സമാഹരിക്കുവാൻ ഉൽപന്നങ്ങൾ ഇന്ന് അധികമൊന്നും ഇല്ലാ എന്നതു തന്നെ കാരണം. അതേ സമയം തന്നെ ആദിവാസികൾ പുറമെ നിന്നുള്ള ഏത് സഹായവും പെട്ടെന്നൊന്നും സ്വീകരിക്കുന്നവരും അല്ലാ. അവരുടെ ജീവിത രീതി പെട്ടെന്നൊന്നും മാറുവാനും പോകുന്നില്ല. സംബാന്ദ്യ ശീലം വളരണം; മദ്യപാനാസക്തി കുറയണം എന്നൊക്കെ പറയാം. പക്ഷെ ആദിവാസി മേഖലകളിൽ അത് നടപ്പാക്കുന്നത് അത്ര എളുപ്പമല്ല.
ആദിവാസി ജീവിതം സമ്പൽ സമൃദ്ധമാകണമെന്ന് പലർക്കും ആഗ്രഹമുണ്ട്; പക്ഷേ അവർക്കായി കൃത്യമായൊരു വികസന മോഡൽ മുന്നോട്ടു വെയ്ക്കാൻ ഇന്ത്യയിലെ ആസൂത്രണ വിദഗ്ധർക്ക് കഴിഞ്ഞിട്ടില്ല. കാരണം ഇന്ത്യയിലെ സാമൂഹ്യശാസ്ത്രജ്ഞരിലേയും, സാമ്പത്തിക വിദഗ്ധരിലേയും ഏറിയ കൂറും ദന്ത ഗോപുരങ്ങളിൽ വസിക്കുന്നവരാണ്. പലർക്കും ആദിവാസി മേഖലകളുമായി യാതൊരു ബന്ധവുമില്ല. ഇതെഴുതുന്നയാളുടെ അനുഭവത്തിൽ ക്രിസ്ത്യൻ മിഷണറിമാർക്ക് മാത്രമേ കുറഞ്ഞ സമയം കൊണ്ട് ആദിവാസ ജീവിതത്തിൽ ഗുണപരമായ മാറ്റം വരുത്തുവാൻ സാധിച്ചിട്ടുള്ളൂ; അവർക്കു മാത്രമേ ആദിവാസികളുടെ വിശ്വാസം ആർജിക്കുവാൻ കഴിഞ്ഞിട്ടുള്ളൂ. നക്സലൈറ്റുകൾ പോലും അവർക്കു സ്വാധീനമുള്ള മേഖലകളിൽ ക്രിസ്ത്യൻ മിഷനറിമാരെ ആക്രമിക്കാത്തിന് കാരണം അതാണ്. ഞങ്ങൾ ആദിവാസി ജില്ലയായ ഒറീസയിലെ ഫുൽബാനിയിൽ സർവേ നടത്തിയപ്പോൾ ഞങ്ങൾക്ക് കിട്ടിയ 'ലോക്കൽ ഇൻവെസ്റ്റിഗേറ്റേഴ്‌സ്' എല്ലാവരും സെമിനാരിയിൽ പഠിച്ചവരായിരുന്നു; നന്നായി ഇംഗ്ളീഷ് സംസാരിക്കുന്ന ചെറുപ്പക്കാർ. ഇങ്ങനെ വിദ്യാഭ്യാസത്തിൻറെ പ്രാധാന്യത്തെ പറ്റി ആദിവാസികളെ ബോധവൽക്കരിക്കുവാൻ ചിലർക്ക് സാധിച്ചിട്ടുണ്ടെങ്കിൽ അതിനെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. പശ്ചിമ ബെന്ഗാളിലെ പുരുലിയയിൽ കുഷ്ഠ രോഗികളെ ചികിത്സിക്കാൻ മിഷനറിമാർ അല്ലാതെ ആരും ഇല്ല. കുഷ്ടം പിടിപെട്ടാൽ ഗ്രാമങ്ങളിൽ നിന്ന് അവരെ കല്ലെറിഞ്ഞു ഓടിക്കലാണ് പരിപാടി. ബീഹാർ, ചട്ടിസ്ഗഡ്, ഝാർഖണ്ട്, പശ്ചിമ ബെന്ഗാൾ - ഇവിടുന്നെക്കെയുള്ള കുഷ്ഠ രോഗികൾ അഭയം തേടുന്ന സ്ഥലമാണ് പുരുലിയ. അവരുടെ മുറിവ് വെച്ച് കെട്ടാനും, അവർക്ക് മരുന്ന് കൊടുക്കാനും ആര് തയ്യാറാകും - മിഷനറിമാർ അല്ലാതെ. ഇത്തരം സേവനങ്ങളുടെ മഹത്വം വർഗീയത പറയാതെ അംഗീകരിക്കുകയാണ് വേണ്ടത്. മേഖാലയത്തിലും, ഒറിസ്സയിലും, ജാർക്കണ്ടിലും, ഛത്തിസ്‌ഗണ്ടിലും മറ്റും ആദിവാസികളുടെ ജീവിത രീതിയിൽ പുരോഗമനപരമായ മാറ്റം കൊണ്ട് വരുവാൻ മിഷനറി പ്രവർത്തനങ്ങൾക്ക് സാധിച്ചിട്ടുണ്ടെങ്കിൽ അതിനെ അംഗീകരിക്കുക തന്നെ വേണം. ചുരുക്കം പറഞ്ഞാൽ ഗോത്രജനതയുടെ ജീവിതം ഇന്നത്തെ ആധുനിക ലോകത്ത് രക്ഷപ്പെടണമെങ്കിൽ ഒരു സ്നേഹസ്പർശം ആണ് വേണ്ടത്.
ഇനി വിഷയത്തിലേക്ക് വരാം. സത്ത്യത്തിൽ ആദിവാസികളെ ഇന്ത്യൻ പൊതു സമൂഹം സ്നേഹിക്കുന്നുണ്ടോ?? മാനിക്കുന്നുണ്ടോ?? ഒട്ടുമേ ഇല്ലെന്നാണ് അനുഭവങ്ങളുടെ വെളിച്ചത്തിൽ ഇതെഴുതുന്ന ആൾക്ക് തോന്നുന്നത്. 1950-കളിലും, അറുപതുകളിലും വമ്പൻ പ്രൊജക്റ്റുകൾക്കു വേണ്ടി അനേകം ആദിവാസികൾ കുടിയൊഴിക്കപ്പെട്ടു. അവരുടെ പ്രതിഷേധങ്ങൾക്ക് ഇന്ത്യൻ പൊതുസമൂഹം പുല്ലു വില പോലും കൊടുത്തില്ല. തൊണ്ണൂറുകളിൽ മേധാ പട്കർ നർമദാ തീരത്ത് നിന്ന് കുടിയൊഴിക്കപ്പെട്ടവർക്ക് വേണ്ടി നിലകൊണ്ടപ്പോഴാണ് പൊതുസമൂഹം ആദിവാസി പ്രശ്നങ്ങൾക്ക് കുറച്ചെങ്കിലും ചെവി കൊടുക്കുവാൻ തയാറായത്. സമാധാന പൂർവമായ സമര മാർഗങ്ങളിലൂടെയും, നിരാഹാര സത്യാഗ്രഹങ്ങളിലൂടെയും മേധാ പട്കർക്ക് പൊതു സമൂഹത്തിൻറ്റെ ശ്രദ്ധയാകർഷിക്കുവാൻ സാധിച്ചെങ്കിലും, പിന്നീട് അരുന്ധതീ റോയിയുടെ തീവ്ര ഇടതു പക്ഷ നിലപാടുകൾ പൊതു സമൂഹത്തെ വീണ്ടും ആദിവാസി പ്രശ്നങ്ങളിൽ നിന്ന് അകറ്റി.
മധുവെന്ന ആദിവാസി യുവാവിന് വേണ്ടി സംഘ പരിവാറുകാർ കണ്ണുനീർ പൊഴിക്കുന്നതാണ് ഏറ്റവും പരിഹാസ്യമായിട്ടുള്ളത്. അവർ ഭരിക്കുന്ന സംസ്ഥാനങ്ങളിലൊന്നും ആദിവാസികളെ തല്ലിക്കൊല്ലുന്നതൊന്നും വാർത്തയേ ആകാറില്ല. കേരളത്തിലായതുകൊണ്ടാണ് ഇത് വാർത്തയെങ്കിലും ആയതെന്നുള്ള യാഥാർഥ്യം അവർ അംഗീകരിക്കില്ല. ഹിന്ദി ബെൽറ്റിലെ സംസ്ഥാനങ്ങളിലൊക്കെ റിക്ഷക്കാരെയും, ചേരി നിവാസികളെയും, പാവപ്പെട്ടവരെയും ഒക്കെ തല്ലുന്നതും, കൊല്ലുന്നതും ഒരു സാധാരണ സംഭവം മാത്രം. മിക്കപ്പോഴും അഴിമതിയിൽ മുങ്ങി കുളിച്ചു നിൽക്കുന്ന സംസ്ഥാന പോലീസുകാർ കൊലപാതകങ്ങളുടെ പിന്നാലെയൊന്നും സാധാരണ ഗതിയിൽ പോകാറില്ല. അവരും പാർശ്വവൽക്കരിക്കപ്പെട്ടവരോടു് പലപ്പോഴും വളരെ ക്രൂരമായിട്ടു തന്നെയാണ് പെരുമാറാറുള്ളത്. സംഘ പരിവാർ സംഘടനയിലുള്ളവർക്ക് ആദിവാസികളുടെയും, ദളിതരുടെയും മേൽ അക്രമം അഴിച്ചു വിടാനും പലപ്പോഴും ഒരു മടിയും ഇല്ലാ. ഉദാഹരണങ്ങൾ എത്ര വേണമെങ്കിലും ഉണ്ട്.
അപ്പോൾ പിന്നെ ആദിവാസികളുടെയും, പാവപ്പെട്ടവരുടെയും ദാരിദ്ര്യത്തിനും, പിന്നോക്കാവസ്ഥയ്ക്കും എന്താണ് പരിഹാരം എന്ന ചോദ്യം വരും. ഇതെഴുതുന്ന ആളുടെ അഭിപ്രായത്തിൽ അത്ര ലളിതമായ പരിഹാരം ഇല്ലാ എന്ന് തന്നെയാണ് ഉത്തരം. ഇത് വെറുതെ പറയുന്നതല്ല. ആദിവാസികളുടെ കൃഷി രീതികളും, ജീവിത രീതികളും കണ്ടതിനു ശേഷം പറയുന്ന കാര്യമാണ്. ഇന്നത്തെ ഇന്ത്യയിൽ കൃഷി കൊണ്ട് ജീവിക്കുന്ന പല വിദൂര ഗ്രാമങ്ങളിലും, ആദിവാസി മേഖലകളിലും ദാരിദ്ര്യം കൊടി കുത്തി വാഴുന്നു എന്നത് സത്യം തന്നെയാണ്. കേരളത്തിലേക്ക് വരുന്ന ബംഗാളികളോട് ചോദിച്ചാൽ തന്നെ ദാരിദ്ര്യത്തിൻറ്റെ കഥ അവർ പറഞ്ഞു തരും. പശ്ചിമ ബംഗാളിലെ മാൾദയിലോക്കെ ഇപ്പോഴും 100 രൂപയും ഒരു നേരത്തെ ആഹാരവും ആണ് ദിവസ കൂലി. ജ്ഹാർക്ഖണ്ടിൽ ഇന്നും 50% ആളുകൾ നിരക്ഷരാണ്. ഈ അടുത്ത കാലത്താണ് ചട്ടിസ്ഗർഹിൽ അനേകം സ്ത്രീകൾ ശസ്ത്രക്രിയക്കിടെ മരിച്ചത്. പശ്ചിമ ബെന്ഗാളിലെ ജൈപാൽ ഗുഡിയിൽ 1-2 വർഷങ്ങൾക്കു മുമ്പ് പട്ടിണി മരണങ്ങൾ റിപ്പോർട്ടു ചെയ്തിട്ടുണ്ട്. ഒറിസ്സയിലെ കാലഹണ്ടി, ഫുൽബാനി - എന്നീ സ്ഥലങ്ങളിൽ നിന്നും ഏതാനും വർഷങ്ങൾക്കു മുമ്പ് പട്ടിണി മരണങ്ങൾ റിപ്പോർട്ടു ചെയ്തിട്ടുണ്ട്.
ഇന്ന് വൻ നക്സലൈറ്റ് സ്വാധീനമുള്ള ഒറീസയിലെ ഫുൽബാനിയുടെ ഉൾ പ്രദേശങ്ങൾ സന്ദർശിച്ചിട്ടുള്ള ഒരു വ്യക്തി എന്ന നിലയിൽ ഇതെഴുതുന്ന ആൾക്ക് നക്സലൈറ്റ് ആക്രമണമണമോ, അത്തരം അക്രമങ്ങളോ അല്ലാ ദാരിദ്ര്യത്തിനും, അടിച്ചമർത്തലിനും ഉള്ള പരിഹാരം എന്ന് ഉറപ്പിച്ചു പറയാൻ കഴിയും. ഫുൽബാനിയിൽ 'ഷിഫ്റ്റ് കൾട്ടിവേഷൻ' ആണ്. ഒരു പ്രദേശത്തെ; പ്രത്യേകിച്ച് മല പ്രദേശത്തെ കുന്നിൻ ചെരിവിൽ തീയിട്ടതിനുശേഷം കൃഷി ചെയ്യുന്ന രീതി. അവിടെയൊക്കെ എൻ. ജി. ഒ. - കളുടെയും, കോൺട്രാക്റ്റർമാരുടെയും, സർക്കാർ ജീവനക്കാരുടെയും ചൂഷണം ഇതെഴുതുന്ന ആൾ നേരിട്ട് കണ്ടിട്ടുണ്ട്. ഇന്ത്യയുടെ മറ്റു സ്ഥലങ്ങളിലും പോലീസ് അതിക്രമങ്ങളും, ഗുണ്ടാ അതിക്രമങ്ങളും ഇഷ്ടം പോലെ ഉണ്ട്.
ഇവിടെ മനസിലാക്കേണ്ട ഒരു കാര്യം എന്താണെന്ന് വെച്ചാൽ അടിസ്ഥാന സൗകര്യങ്ങളും, മനുഷ്യ വിഭവ ശേഷിയും വികസിപ്പിക്കുകയാണെങ്കിൽ എത്ര ദാരിദ്ര്യം അനുഭവിക്കുന്ന ജനം ആണെങ്കിലും അവരുടെ പുരോഗതിക്കുള്ള മാർഗം സ്വയം കണ്ടെത്തിക്കൊള്ളും എന്നതാണ്. ഇരുപത്തൊന്നാം നൂറ്റാണ്ട് അവസരങ്ങളുടെ നൂറ്റാണ്ടാണ്. കേരളത്തിലേക്ക് വരുന്ന അന്യ സംസ്ഥാന തൊഴിലാളികൾ ആ അവസരങ്ങൾ തേടി വരുന്നവരാണ്. അതി വേഗം വികസിച്ചു കൊണ്ടിരിക്കുന്ന നമ്മുടെ നഗരങ്ങളും, കാർഷിക, വ്യവസായിക പുരോഗതിയും ആണ് ദാരിദ്ര്യത്തിനും, അടിച്ചമർത്തലിനും ഉള്ള യഥാർത്ഥ പരിഹാരം. അല്ലാതെ അക്രമവും, അരാജകത്ത്വവുമല്ല. ആഗോള വൽക്കരണം, കമ്പോള വൽക്കരണം, കോർപറേറ്റിസം എന്നൊക്കെ പറയുമ്പോൾ കയ്യടിക്കാൻ ഇന്ന് സാമാന്യ ബുദ്ധിയുള്ള ആരെയും കിട്ടത്തില്ല.
ഇനി തീവ്ര ഇടതുപക്ഷവും, ചില ബുദ്ധി ജീവികളും സ്ഥിരം ഉയർത്തി പിടിക്കുന്ന ഭൂ പരിഷ്കരണ വിഷയം നോക്കാം. അറുപതുകളിലും, എഴുപതുകളിലും ആയിരുന്നു ഭൂ പരിഷ്കരണത്തിനുള്ള പ്രസക്തി. തൊണ്ണൂറുകളും, ഇരുപത്തൊന്നാം നൂറ്റാണ്ടും ആയപ്പോൾ ഭൂമി അനേകം മക്കളിൽ ഇന്ത്യയിലെ മിക്ക കുടുംബങ്ങളിലും വിഭജിക്കപ്പെട്ടു. ഇന്നിപ്പോൾ ഉത്തരേന്ത്യയിൽ 2-3 ബിഗയും, 4-5 ബിഗയും ഭൂമി ഉള്ളവരാണ് ബഹു ഭൂരിപക്ഷം സാധാരണക്കാരായ കർഷകരും. എന്ന് വെച്ചാൽ കേരളത്തിൻറ്റെ രീതിയിൽ ഒരേക്കറും, രണ്ടേക്കറും. അവർക്ക് പകലന്തിയോളം അദ്ധ്വാനിച്ചാൽ മാത്രമേ ഭൂമിയിൽ നിന്ന് എന്തെങ്കിലും കിട്ടൂ. സെൻട്രൽ ആന്ധ്ര, സെൻട്രൽ ബീഹാർ - ഇവിടെയൊക്കെ മാത്രമേ ഇന്ന് 'ആബ്സെൻറ്റി ലാൻഡ് ലോർഡിസം' നിലവിൽ ഉള്ളൂ. ഒരേക്കറിൽ കൂടുതൽ ഭൂമിയുള്ള എത്ര പേർ കേരളത്തിൽ ഉണ്ട്? ആദിവാസികളുടെയും, ദളിതരുടെയും, ഭൂ രഹിത കർഷക തൊഴിലാളികളുടെയും പിന്നോക്കാവസ്ഥയ്ക്കുള്ള യഥാർത്ഥ പരിഹാരം വ്യവസായ മേഖലയിലേക്കുള്ള ചേക്കറലാണ്; തൊഴിലധിഷ്ടിധവും, മെച്ചപ്പെട്ടതുമായ വിദ്യാഭ്യാസം ഇന്നത്തെ യുവ തലമുറയ്ക്ക് ലഭ്യമാക്കുന്നതുമാണ്. അല്ലാതെ ഇല്ലാത്ത ഭൂമിക്കു വേണ്ടി കേഴുന്നതിലല്ല. സാധ്യതകൾ കണ്ടെത്തുന്നതിലും ഉപയോഗപ്പെടുന്നതിലും മുന്നിലുള്ളവരേ സാമ്പത്തികമായും, വിദ്യാഭ്യാസപരമായും വിജയിക്കൂ. ചരിത്രം പറഞ്ഞു ചില സമുദായങ്ങളെ ഭയപ്പെടുത്തി സ്ഥിരം വോട്ടു ബാങ്ക് രാഷ്ട്രീയം കളിക്കുന്നതിനു പകരം ഇരുപത്തൊന്നാം നൂറ്റാണ്ടിൽ വിദ്യാഭ്യാസം, തോഴിൽ, ആരോഗ്യം, പാർപ്പിടം, ഇൻഫ്രാസ്ട്രക്ചർ - ഇവ ആ സമുദായങ്ങൾക്ക് ലഭ്യമാക്കി അവരുടെ സാമൂഹ്യ സാമ്പത്തിക സ്ഥിതി മെച്ചപെടുത്താനാണ് എല്ലാ രാഷ്ട്രീയ പാർടികളും ശ്രദ്ധിക്കേണ്ടത്.
മൂത്ത കമ്യൂണിസ്റ്റുകാരോടും, നക്സലൈറ്റ് അനുഭാവികളോടും ഇതൊക്കെ പറഞ്ഞാൽ അവർ വ്യക്തിപരമായ ആക്രമണം അഴിച്ചു വിടും. ബൂർഷ്വായായും, റൈറ്റിസ്റ്റായും, ഭൂമി കയ്യേറുകയും, ആദിവാസികളെ കൊള്ളയടിക്കുകയും ചെയ്യുന്ന കുടിയേറ്റ വർഗത്തിൻറ്റെ പ്രതിനിധിയായി ചിത്രീകരിക്കാനും നോക്കും. മധ്യ കേരളത്തിൽ നിന്ന് ദരിദ്രകർഷകരുടെ കുടിയേറ്റം സുഖവാസ സഞ്ചാരമായിരുന്നില്ലെന്ന് ബോധ്യപ്പെടാൻ കുടിയേറ്റക്കാരിലെ പ്രായമായ ആരോടെങ്കിലും സംസാരിച്ചാൽ ധാരാളം മതി. കൃഷിക്കു വേണ്ടി 1960-കളിലും, 70-കളിലും മലബാറിലേക്ക് കുടിയേറിയവരുടെ അദ്ധ്വാനവും കഷ്ടപ്പാടും കാണാതെ ചിലർ ആദിവാസികളുടെ ഭൂമി തട്ടിയെടുത്തു എന്ന് പറഞ്ഞു ഇപ്പോൾ വ്യാജ പ്രചാരണം സമൃദ്ധമായി നടത്തുന്നുണ്ട്. മധ്യതിരുവിതാംകൂറിൽ നിന്ന് മലബാറിലേക്ക് കുടിയേറിയവർ അവിടുത്തെ മണ്ണും ആദിവാസികളേയും നശിപ്പിച്ചു എന്നാണ് അവരുടെ വാദം. കഞ്ഞിരപ്പള്ളി, മുണ്ടക്കയം - എന്നിങ്ങനെ ഇന്നു പല തോട്ടങ്ങളും സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളെല്ലാം പണ്ട് കൊടും കാടുകളായിരുന്നു. മലംബനിയോടും, മലംബാബിനോടും, മദയാനയോടും ഒക്കെ പൊരുതിയാണ് ദരിദ്രകർഷകർ വന, തോട്ടം, കുടിയേറ്റ മേഖലകളിൽ വിജയിച്ചത്. എത്രയോ പേർ മലമ്പനി വന്നു തുള്ളി വിറച്ചു മരിച്ചു? എത്രയോ പേർ പാമ്പ് കടിച്ചു മരിച്ചു? എത്രയോ പേരെ ആന ചവിട്ടി കൊന്നു? എന്നിട്ടും അവരുടെ അധ്വാന ശേഷി കുടിയേറ്റക്കാരെ വന, തോട്ടം, കുടിയേറ്റ മേഖലകളിൽ മുന്നോട്ടു നയിച്ചു. അതൊക്കെ കാണാതെയാണ് ചിലർ കുടിയേറ്റക്കാരെ കുറ്റം പറയുന്നത്; ആദിവാസികളുടെ ഭൂമി തട്ടിയെടുത്തു എന്നൊക്കെ പറയുന്നത്.
ഇന്നത്തെ ആദിവാസികൾ പണ്ടത്തെ പോലെ കാട്ടിലെ കിഴങ്ങും തേനും ഒക്കെ ഭക്ഷണവും വരുമാന മാർഗവും ആയി കണക്കാക്കുന്നവരല്ല. ഒറീസയിലെ ഫുൽബാനിയിൽ 'ഷിഫ്റ്റ് കൾട്ടിവേഷൻ' ആണ്. ഒരു പ്രദേശത്തെ; പ്രത്യേകിച്ച് മല പ്രദേശത്തെ കുന്നിൻ ചെരിവിൽ തീയിട്ടതിനുശേഷം കൃഷി ചെയ്യുന്ന രീതി. പശ്ചിമ ബംഗാളിലെ ആദിവാസികളിൽ വലിയ വിഭാഗം നെൽകൃഷിയിൽ ഏർപ്പെടുന്നവരാണ്. കൂലി കുറവാണെന്നു മാത്രം. ഹിമാലയൻ പ്രദേശങ്ങളിൽ കുന്നിൻ ചെരിവുകളിൽ തട്ടു തട്ടായി വിഭജിച്ചാണവരുടെ കൃഷി. നെല്ലും, ഗോതമ്പും, ഉരുളക്കിഴങ്ങും ഒക്കെ ഈ രീതിയിൽ കൃഷി ചെയ്യുന്നത് ഇതെഴുതുന്ന ആൾ നേരിൽ കണ്ടിട്ടുണ്ട്. ഇനി കേരളത്തിലേക്ക് വന്നാൽ, വയനാട്ടിലെ ഭൂരിഭാഗം പണിയർ, ഊരാളി ആദിവാസികൾ കൂലി പണിക്കാർ ആണ്. അടയ്ക്കാ പറിക്കൽ, കാപ്പികുരു പറിക്കൽ - ഈ ജോലികളൊക്കെ ആദിവാസികൾ ചെയ്യാറുണ്ട്. കേരളത്തിലെ ആദിവാസികളിൽ കുറിച്യർ വിഭാഗം 'മല നംബൂതിമാർ' ആയിട്ടാണ് തങ്ങളെ കണക്കാക്കുന്നത്. മുൻ മന്ത്രി ജയലഷ്മി ഉൾപ്പെട്ട ഈ വിഭാഗം സാമ്പത്തികമായും, സാമൂഹ്യമായും മുന്നോക്കം നിൽക്കുന്നവരാണ്. അതുകൊണ്ട് 'ടിപ്പിക്കൽ' ആദിവാസിയുമായി അവരെ താരതമ്യപ്പെടുത്തുന്നതിൽ യാതൊരു യുക്തിയുമില്ല.
ഇന്ത്യയിലെ ഗോത്ര വർഗ ജനതകൾക്കിടയിൽ അവർ അധിവസിക്കുന്ന പ്രദേശങ്ങളിലെ പ്രകൃതിയോടിണങ്ങിയ പ്രത്യേക ആഹാര ക്രമങ്ങൾ ഉണ്ട്. ആൻഡമാൻ ദ്വീപുകളിൽ നിന്നും മനുഷ്യ മാംസം ഭക്ഷിക്കുന്നവരെ കുറിച്ച് വാർത്തകൾ വന്നിട്ടുണ്ട്. നാഷണൽ ജ്യോഗ്രഫിക് ഇന്ത്യയിലെ ആദിവാസി സമൂഹത്തിൽ പെട്ടവർ എലിയെ ചുട്ടു കഴിക്കുന്നതൊക്കെ കാണിച്ചിട്ടുണ്ട്. പട്ടി ഇറച്ചിയും, എലിയെ റോസ്റ്റ് ചെയ്തും കഴിക്കുന്നവർ ആണ് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ഗോത്ര വർഗ ജനത. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ പുഴുക്കളെ വറത്തു തിന്നുന്നതും, പട്ടി ഇറച്ചി കഴിക്കുന്നതും ഒരു സാധാരണ സംഭവം മാത്രം.
പൊതുവെ ഇന്ത്യയിലെ ആദിവാസികളിൽ ഒരു പ്രധാന പ്രശ്നം അവരിൽ കാണുന്ന മദ്യപാനാസക്തിയാണ്. ലഹരി അവരുടെ വലിയ ബലഹീനതയാണെന്നുള്ള കാര്യം ആദിവാസി മേഖലകളിൽ സഞ്ചരിച്ചിട്ടുള്ള ആർക്കും അറിയാം. അതുകൊണ്ട് തന്നെ അവരെ പറ്റിക്കുവാനും എളുപ്പത്തിൽ കഴിയും. സമ്പാദിക്കുവാനും സൂക്ഷിച്ചു വെക്കാനുമൊന്നും അവരിൽ ഭൂരിഭാഗവും താൽപര്യപ്പെടുന്നില്ല. കൂലിപ്പണി ചെയ്ത് കിട്ടുന്ന കാശിന് അരിയും സാധനങ്ങളും വാങ്ങി വീട്ടിൽ കൊണ്ടുപോയി വെച്ചുകഴിക്കുക എന്നുള്ളതാണ് അവരുടെ രീതി. മിച്ചമുള്ളത് സൂക്ഷിച്ചു വെക്കുക എന്നതൊന്നും അവരുടെ ചിന്തയിലില്ല. സ്ഥലം വിറ്റിട്ടായാലും കള്ളു കുടിക്കുന്നതും ആദിവാസി മേഖലകളിൽ അപൂർവ്വതയല്ല. അവരുടെ ഭൂമി അന്യാധീനപ്പെടുന്നതിനും ഒരു പ്രധാന കാരണം ഈ മദ്യപാനാസക്തിയാണ്. ക്യുട്ടിക്ക്യൂറാ പൗഡറും, മറ്റു മേയ്ക്കപ്പ് സാമഗ്രികളും കൊടുത്ത് നിഷ്കളങ്കരായ ആദിവാസി യുവതികളെ വേശ്യാവൃത്തിയിലേക്കും തൽപ്പരകക്ഷികൾ എത്തിക്കുന്നുണ്ട്. അവരെ അവരുടെ വഴിക്ക് ശല്യപ്പെടുത്താതെ വിടുക എന്നതാണ് പലരും നിർദേശിക്കുന്ന ഒരു പോംവഴി. പക്ഷെ ഇന്നത്തെ ആധുനിക ലോകത്ത് ആദിവാസികളുടെ ജീവിതം എങ്ങനെയാവണമെന്ന് അവർ തന്നെ തീരുമാനിക്കട്ടേയെന്ന് വെച്ചാൽ അത് മധുവിൻറ്റെ കാര്യത്തിലെന്നത് പോലെ വലിയ ദുരന്തങ്ങൾക്ക് വഴിവച്ചേക്കാം എന്നാണ് ഇതെഴുതുന്ന ആൾക്ക് തോന്നുന്നത്. കാരണം പണ്ടത്തെ പോലെ വനത്തിൽ നിന്ന് ആദിവാസികൾക്ക് സമാഹരിക്കുവാൻ ഉൽപന്നങ്ങൾ ഇന്ന് അധികമൊന്നും ഇല്ലാ എന്നതു തന്നെ കാരണം. അതേ സമയം തന്നെ ആദിവാസികൾ പുറമെ നിന്നുള്ള ഏത് സഹായവും പെട്ടെന്നൊന്നും സ്വീകരിക്കുന്നവരും അല്ലാ. അവരുടെ ജീവിത രീതി പെട്ടെന്നൊന്നും മാറുവാനും പോകുന്നില്ല. സംബാന്ദ്യ ശീലം വളരണം; മദ്യപാനാസക്തി കുറയണം എന്നൊക്കെ പറയാം. പക്ഷെ ആദിവാസി മേഖലകളിൽ അത് നടപ്പാക്കുന്നത് അത്ര എളുപ്പമല്ല.
ആദിവാസി ജീവിതം സമ്പൽ സമൃദ്ധമാകണമെന്ന് പലർക്കും ആഗ്രഹമുണ്ട്; പക്ഷേ അവർക്കായി കൃത്യമായൊരു വികസന മോഡൽ മുന്നോട്ടു വെയ്ക്കാൻ ഇന്ത്യയിലെ ആസൂത്രണ വിദഗ്ധർക്ക് കഴിഞ്ഞിട്ടില്ല. കാരണം ഇന്ത്യയിലെ സാമൂഹ്യശാസ്ത്രജ്ഞരിലേയും, സാമ്പത്തിക വിദഗ്ധരിലേയും ഏറിയ കൂറും ദന്ത ഗോപുരങ്ങളിൽ വസിക്കുന്നവരാണ്. പലർക്കും ആദിവാസി മേഖലകളുമായി യാതൊരു ബന്ധവുമില്ല. ഇതെഴുതുന്നയാളുടെ അനുഭവത്തിൽ ക്രിസ്ത്യൻ മിഷണറിമാർക്ക് മാത്രമേ കുറഞ്ഞ സമയം കൊണ്ട് ആദിവാസ ജീവിതത്തിൽ ഗുണപരമായ മാറ്റം വരുത്തുവാൻ സാധിച്ചിട്ടുള്ളൂ; അവർക്കു മാത്രമേ ആദിവാസികളുടെ വിശ്വാസം ആർജിക്കുവാൻ കഴിഞ്ഞിട്ടുള്ളൂ. നക്സലൈറ്റുകൾ പോലും അവർക്കു സ്വാധീനമുള്ള മേഖലകളിൽ ക്രിസ്ത്യൻ മിഷനറിമാരെ ആക്രമിക്കാത്തിന് കാരണം അതാണ്. ഞങ്ങൾ ആദിവാസി ജില്ലയായ ഒറീസയിലെ ഫുൽബാനിയിൽ സർവേ നടത്തിയപ്പോൾ ഞങ്ങൾക്ക് കിട്ടിയ 'ലോക്കൽ ഇൻവെസ്റ്റിഗേറ്റേഴ്‌സ്' എല്ലാവരും സെമിനാരിയിൽ പഠിച്ചവരായിരുന്നു; നന്നായി ഇംഗ്ളീഷ് സംസാരിക്കുന്ന ചെറുപ്പക്കാർ. ഇങ്ങനെ വിദ്യാഭ്യാസത്തിൻറെ പ്രാധാന്യത്തെ പറ്റി ആദിവാസികളെ ബോധവൽക്കരിക്കുവാൻ ചിലർക്ക് സാധിച്ചിട്ടുണ്ടെങ്കിൽ അതിനെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. പശ്ചിമ ബെന്ഗാളിലെ പുരുലിയയിൽ കുഷ്ഠ രോഗികളെ ചികിത്സിക്കാൻ മിഷനറിമാർ അല്ലാതെ ആരും ഇല്ല. കുഷ്ടം പിടിപെട്ടാൽ ഗ്രാമങ്ങളിൽ നിന്ന് അവരെ കല്ലെറിഞ്ഞു ഓടിക്കലാണ് പരിപാടി. ബീഹാർ, ചട്ടിസ്ഗഡ്, ഝാർഖണ്ട്, പശ്ചിമ ബെന്ഗാൾ - ഇവിടുന്നെക്കെയുള്ള കുഷ്ഠ രോഗികൾ അഭയം തേടുന്ന സ്ഥലമാണ് പുരുലിയ. അവരുടെ മുറിവ് വെച്ച് കെട്ടാനും, അവർക്ക് മരുന്ന് കൊടുക്കാനും ആര് തയ്യാറാകും - മിഷനറിമാർ അല്ലാതെ. ഇത്തരം സേവനങ്ങളുടെ മഹത്വം വർഗീയത പറയാതെ അംഗീകരിക്കുകയാണ് വേണ്ടത്. മേഖാലയത്തിലും, ഒറിസ്സയിലും, ജാർക്കണ്ടിലും, ഛത്തിസ്‌ഗണ്ടിലും മറ്റും ആദിവാസികളുടെ ജീവിത രീതിയിൽ പുരോഗമനപരമായ മാറ്റം കൊണ്ട് വരുവാൻ മിഷനറി പ്രവർത്തനങ്ങൾക്ക് സാധിച്ചിട്ടുണ്ടെങ്കിൽ അതിനെ അംഗീകരിക്കുക തന്നെ വേണം. ചുരുക്കം പറഞ്ഞാൽ ഗോത്രജനതയുടെ ജീവിതം ഇന്നത്തെ ആധുനിക ലോകത്ത് രക്ഷപ്പെടണമെങ്കിൽ ഒരു സ്നേഹസ്പർശം ആണ് വേണ്ടത്.