ഇപ്പോൾ ദലിതൻറ്റെ പൂജാരിപ്പണിക്കെതിരെ ദളിത് ബുദ്ധിജീവികളിൽ പലരും സോഷ്യൽ മീഡിയയിൽ പോസ്റ്റിടുന്നു. ദളിതരുടെ സാമൂഹ്യ, സാമ്പത്തിക സ്ഥിതിയിൽ അഭിവൃദ്ധി പ്രാപിക്കുവാൻ പൂജാരിപ്പണി ഉപകാരപ്പെടുമെങ്കിൽ അതും നല്ലതു തന്നെയാണ്. ആ വസ്തുത ആരും കാണാതിരിക്കരുത്.
കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ചിനെ ഇല്ലാതാക്കുന്നത് പോലെ വിമർശിച്ചു വിമർശിച്ചു തങ്ങൾ ഇൻഡ്യാ രാജ്യത്തിൻറ്റെയും, സംസ്കാരത്തിൻറ്റെയും ഭാഗമേ അല്ലാ എന്ന രീതിയിലാണ് പല ദളിത് ബുദ്ധിജീവികളുടെയും എഴുത്ത്. ചരിത്രപരമായി ഇത്രയൊക്കെ പീഡനവും, അടിച്ചമർത്തലും ഒക്കെ ഉണ്ടായിട്ട് ഇൻഡ്യാ മഹാരാജ്യവും, ദളിതരും ആയിരകണക്കിന് വർഷങ്ങളായി ഇവിടെ നില നിന്നല്ലോ!!! അത് തന്നെ കാണിക്കുന്നത് ശ്രേഷ്ഠമായ പലതും നമ്മുടെ സംസ്കാരത്തിൽ ഉണ്ടെന്നു തന്നെയാണ്. വേദങ്ങൾ പകുത്ത വ്യാസൻ മുക്കുവത്തിയുടെ മകനാണ്. വ്യാസൻറ്റെ മക്കളാണ് ധൃതരാഷ്ട്രരും, പാണ്ഡുവും. യാദവനായ കൃഷ്ണനും, രുദ്രനും, കാപാലികനും ആയ ശിവനും ഇവിടെ നില നിന്നു. അവർ ആരാധിക്കപ്പെട്ടു. ആദ്യ കാവ്യം എഴുതിയ വാൽമീകി നായാടിയാണ്; വേടനാണ്. ഗുരു ഗോരക്നാഥ് വന വാസിയായിരിന്നു. ഇങ്ങനെ പറയുമ്പോൾ പലരും ആഠ്യ ബ്രാഹ്മണരല്ലെന്നു കാണാം. മിക്കവരും സാധാരണക്കാരും, വന വാസികളും, ഗ്രാമീണരുമായിരുന്നു. ആഠ്യ ഗണത്തിൽ ഉണ്ടായിരുന്ന ഗുരുക്കന്മാർ ശങ്കരനെ പോലെ വളരെ കുറവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ദ്രാവിഡ സംസ്കാരത്തേയും, സംഘ കാലത്തെയും കുറിച്ചു പറയുമ്പോൾ തമിൾ സാഹിത്യത്തിൻറ്റെ പിതാവും, ഏറ്റവും പ്രധാനപെട്ട മഹർഷിയായി ആദരിക്കുന്നതിൽ ഒരാളായ അഗസ്ത്യ മുനിയെ കുറിച്ച് ദീർഘമായി പറയണം. നമ്മുടെ കളരി പയറ്റിൻറ്റെ പിതാവായും, മർമ ശാസ്ത്രങ്ങളുടെ പിതാവായും, സിദ്ധ വൈദ്യത്തിൻറ്റെ പിതാവായും കാണുന്നത് അഗസ്ത്യ മുനിയെ ആണ്. ആ അഗസ്ത്യ മുനിയെ മാറ്റി നിർത്തി തെക്കേ ഇന്ത്യൻ ചരിത്ര നിർമിതി നടത്താൻ പറ്റുമോ? ഇനി ഇതിൽ ബ്രാഹ്മണാധിപത്യം ആരോപിക്കേണ്ട ഒരു വസ്തുതയുമില്ല. കറുത്ത്, പൊക്കം കുറഞ്ഞു, കുട വയറും ഉള്ള ആളായിട്ടാണ് അഗസ്ത്യ മുനിയെ കുറിച്ചുള്ള പല സങ്കൽപ്പവും. പല അഗസ്ത്യ പ്രതിമകളും, ചിത്രങ്ങളും അങ്ങനെയാണ് അഗസ്ത്യ മുനിയെ ചിത്രീകരിക്കുന്നത് തന്നെ. ജാതി മത ഭേദമന്യേ എല്ലാവരും മനുഷ്യരാണെന്നതായിരുന്നു അടിസ്ഥാനപരമായി സിദ്ധ യോഗികളുടെ സന്ദേശം. ഇതൊന്നും കാണാതിരിക്കരുത്. അമേരിക്കക്കാരനായ മാർഷൽ ഗോവിന്ദൻ തമിഴ് പഠിച്ചു സിദ്ധ യോഗിയുടെ ഗ്രന്ഥങ്ങൾ കണ്ടെടുത്തു പുനഃ പ്രകാശനം ചെയ്യുന്നു. പതിനായിരക്കണക്കിന് വർഷങ്ങൾ മുമ്പുള്ള തെക്കേ ഇന്ത്യൻ ചരിത്രവും, ശ്രീ ലങ്കൻ ചരിത്രവും അദ്ദേഹം പറയുന്നു. സായിപ്പിന് ഇക്കാര്യങ്ങളിൽ തുറന്ന സമീപനമുണ്ട്. ദളിത് ബുദ്ധിജീവികളിൽ പലരും ഇപ്പോഴും യാന്ത്രിക ഭൗതിക വാദവും, വരട്ടു വാദവും ആയി മുന്നോട്ടു പോകുന്നു. അതാണ് ഈ ജാതിയിൽ അധിഷ്ഠിതമായ ശത്രുതയ്ക്ക് എപ്പോഴും ആഹ്വാനം ചെയ്തുള്ള പല ദളിത് ബുദ്ധിജീവികളുടെയും എഴുത്ത്. അമേരിക്കയിലെ കറുത്ത വർഗക്കാർക്ക് എത്രയോ കൊടിയ പീഡനവും, അടിമത്തവും ഒക്കെ സഹിക്കേണ്ടി വന്നൂ. ആഫ്രിക്കയിൽ നിന്ന് അടിമ വ്യവസായത്തിനായി കടൽ കടത്തിയപ്പോൾ തന്നെ കൊല്ലപ്പെട്ടത് ലക്ഷ കണക്കിനാളുകൾ ആണ്. അവരൊന്നും ഈ ചരിത്രം എപ്പോഴും പറയാറില്ലല്ലോ. ചരിത്രം പറഞ്ഞു ഭയപ്പെടുത്തി വോട്ടു ബാങ്ക് രാഷ്ട്രീയം കളിക്കുന്നതിനു പകരം വിദ്യാഭ്യാസം, തോഴിൽ, ആരോഗ്യം, പാർപ്പിടം, ഇൻഫ്രാസ്ട്രക്ചർ - ഇവ ദളിത് സമുദായത്തിന് ലഭ്യമാക്കി അവരുടെ സാമൂഹ്യ സാമ്പത്തിക സ്ഥിതി മെച്ചപെടുത്താനാണ് എല്ലാ രാഷ്ട്രീയ പാർടികളും ശ്രദ്ധിക്കേണ്ടത്.
മൂന്ന് വർഷം മുമ്പ് ഞാൻ നാല് സംസ്ഥാനങ്ങളിൽ ഇൻഡസ്ട്രിയൽ സർവേ നടത്തുകയുണ്ടായി. ഗ്രെയ്റ്റർ നോയിഡയിലെ യമഹാ ഫാക്റ്ററിയിലെ മാനേജർ എന്നോട് പറഞ്ഞത് അവിടുത്തെ സ്കിൽഡ് പ്ലംബർ, ഇലെക്ട്രിഷ്യൻ, പെയിൻറ്റർ - ഇവർക്കൊക്കെ തുടക്കത്തിലേ 40000 രൂപയാണ് ശമ്പളം എന്നാണ്. ഇത് മൂന്ന് വർഷം മുമ്പത്തെ കാര്യമാണെന്നോർക്കണം. 10000 - 15000 രൂപാ ശമ്പളം കൊടുക്കാതെ അവിടെ ആരെയും കിട്ടില്ല എന്നാണു യമഹാ ഫാക്റ്ററിയിൽ HRD മാനേജർ എന്നോട് പറഞ്ഞത്. സമാനമാണ് ഇന്ത്യയിലെ വ്യാവസായിക വളർച്ച വന്ന മറ്റു പ്രദേശങ്ങളിലെയും ശമ്പള നിരക്കുകൾ. പഴയതിൽ നിന്ന് വ്യത്യസ്തമായി കാർഷിക മേഖലയിൽ നിന്ന് ഇപ്പോൾ തൊഴിലാളികൾ നഗരങ്ങളിലെ വ്യാവസായിക മേഖലകളിലേക്ക് കുടിയേറുകയാണ്. അസംഘടിത മേഖലകളിൽ പോലും അവർ ഫാക്റ്ററികളുമായി സഖ്യത്തിലേർപെട്ടു മെച്ചപ്പെട്ട വേതനവും, തൊഴിലവസരങ്ങളും ഒരുക്കുകയാണ്. ഇന്ത്യയിലെ കുടുംബത്തിൽ ഊന്നിയുള്ള കാർഷിക രീതിയിൽ നിന്ന് വ്യത്യസ്തമായി ആസന്ന ഭാവിയിൽ കമ്പനികളും, ട്രസ്റ്റുകളും യന്ത്ര വൽകൃതമായ വൻ തോതിലുള്ള കൃഷി രീതികൾ ആരംഭിക്കുന്നതിൻറ്റെ സകല സൂചനകളും ഉണ്ട്. പൗൾട്രി ഫാമുകളും, ഡയറി ഫാമുകളും ഒക്കെ അങ്ങനെ തുടങ്ങി കഴിഞ്ഞു. ഇപ്പോൾ ഡൽഹിയിലൊക്കെ പണ്ടത്തെ പോലെ ചവിട്ടുന്ന റിക്ഷകൾ കുറഞ്ഞു വരികയാണ്. അതിനു പകരം ഇലെക്ട്രിക് റിക്ഷകൾ ആ സ്ഥാനം പിടിച്ചു കഴിഞ്ഞു. സമാനമാണ് ഇന്ത്യയിലെ മറ്റു പല സ്ഥലങ്ങളിലും. ഇതിൻറ്റെയൊക്കെ ഗുണ ഭോക്താക്കൾ ദളിതരും, സമൂഹത്തിലെ ഏറ്റവും താഴ്ന്ന വരുമാനക്കാരുമാണ്. ചിതലരിച്ച കുറെ സിദ്ധാന്തങ്ങളും, ഗാന്ധി വിരോധവും, ഔട്ട് ഡേറ്റഡായ കുറെ ചരിത്രത്തിൻറ്റെ തിയറികളും മാറ്റി വെച്ച് ദളിതർ സാമ്പത്തികമായും, സാമൂഹ്യമായും മുന്നേറുകയാണ് ഇന്ന് വേണ്ടത്.
സ്വയം നന്നാവാതെ മറ്റുള്ളവരെ പഴി പറയാനാണ് ഇവിടെ എല്ലാവർക്കും ഉത്സാഹം. കേരളത്തിൻറ്റെ കാര്യം നോക്കൂ. രണ്ടു വർഷം മുമ്പ് കേരളത്തിലെ ഞങ്ങളുടെ വീട്ടിൻറ്റെ മുറ്റത്തു മെറ്റലിട്ടവർക്ക് 700 രൂപയായിരുന്നു കൂലി. ഈ വർഷം അത് 800 രൂപയായി. തെങ്ങു കേറുന്നയാൾക്ക് ഒരു തെങ്ങിന് 30 രൂപയോ, 50 രൂപയോ വെച്ച് കൊടുക്കണം. മൂന്നു മണിക്കൂറോളം ഉള്ള അധ്വാനത്തിന് കൂലി ഞാൻ നേരിട്ട് കൊടുത്തത് 1500 രൂപയും അഞ്ചു തേങ്ങയും. കഴിഞ്ഞ വർഷം രണ്ടു മരം വീട്ടുകാർക്ക് ഞാൻ നേരിട്ട് കൊടുത്തത് 3600 രൂപയാണ്. മൂന്നു മണിക്കൂറോളം ഉള്ള അധ്വാനത്തിന് ഒരാൾക്ക് കൂലി 1800 രൂപാ. ഒരു ദിവസത്തിൽ കേവലം മൂന്നു മണിക്കൂർ നേരത്തെ പണിക്ക് 1800 രൂപയും, 800 രൂപയും ഒക്കെ വാങ്ങിക്കുന്നവർ ഏങ്ങനെ ദരിദ്രരാകും? ആ കാശൊക്കെ കള്ളിന് കൊടുക്കുന്നത് സമൂഹത്തിൻറ്റെ കുറ്റമാണോ? കുടുംബത്ത് ആ കാശൊക്കെ എത്താത്തിനു കാരണം ദളിത് വിഭാഗത്തെ അടിച്ചമർത്തുന്നത് കൊണ്ടാണോ? ഇത്തരത്തിൽ കൂലി വാങ്ങിയിട്ടും സർക്കാർ കണക്കിൽ അവരൊക്കെ ദരിദ്രരാണ്. BPL വിഭാഗത്തിൻറ്റെ അവകാശങ്ങളൊക്കെ അവർക്ക് കിട്ടുന്നു.
അറുപതുകളിലും, എഴുപതുകളിലും ആയിരുന്നു ഭൂ പരിഷ്കരണത്തിനുള്ള പ്രസക്തി. തൊണ്ണൂറുകളും, ഇരുപത്തൊന്നാം നൂറ്റാണ്ടും ആയപ്പോൾ ഭൂമി അനേകം മക്കളിൽ വിഭജിക്കപ്പെട്ടു. ഇന്നിപ്പോൾ ഉത്തരേന്ത്യയിൽ 2-3 ബിഗയും, 4-5 ബിഗയും ഭൂമി ഉള്ളവരാണ് ബഹു ഭൂരിപക്ഷം സാധാരണക്കാരായ കർഷകരും. എന്ന് വെച്ചാൽ കേരളത്തിൻറ്റെ രീതിയിൽ ഒരേക്കറും, രണ്ടേക്കറും. അവർക്കു പകലന്തിയോളം അദ്ധ്വാനിച്ചാൽ മാത്രമേ ഭൂമിയിൽ നിന്ന് എന്തെങ്കിലും കിട്ടൂ. സെൻട്രൽ ആന്ധ്ര, സെൻട്രൽ ബീഹാർ - ഇവിടെയൊക്കെ മാത്രമേ എന്ന് 'ആബ്സെൻറ്റി ലാൻഡ് ലോർഡിസം' നിലവിൽ ഉള്ളൂ. ഒരേക്കറിൽ കൂടുതൽ ഭൂമിയുള്ള എത്ര പേര് കേരളത്തിൽ ഉണ്ട്? ദളിതരുടെ പിന്നോക്കാവസ്ഥയ്ക്കുള്ള യഥാർത്ഥ പരിഹാരം വ്യവസായ മേഖലയിലേക്കുള്ള ചേക്കറലാണ്; തൊഴിലധിഷ്ടിധവും, മെച്ചപ്പെട്ടതുമായ വിദ്യാഭ്യാസം ഇന്നത്തെ യുവ തലമുറയ്ക്ക് ലഭ്യമാക്കുന്നതുമാണ്; സമ്പാദ്യ ശീലം വളർത്തുന്നതുമാണ്. അല്ലാതെ ഇല്ലാത്ത ഭൂമിക്കു വേണ്ടി കേഴുന്നതിലല്ല. സാധ്യതകൾ കണ്ടെത്തുന്നതിലും ഉപയോഗപ്പെടുന്നതിലും മുന്നിലുള്ളവരേ സാമ്പത്തികമായും, വിദ്യാഭ്യാസപരമായും വിജയിക്കൂ.
രണ്ടാം ലോക മഹാ യുദ്ധത്തിൽ കാർപെറ്റ് ബോംബിങ്ങിനു വിധേയമായ ജെർമനിയും, ആറ്റം ബോംബ് ആക്രമണത്തിന് വിധേയമായ ജപ്പാനും പിന്നീട് ലോകത്തിലെ വൻ സാമ്പത്തിക, വ്യവസായിക ശക്തികളായി. എന്തെ ഇന്ത്യക്ക് ഈ പുരോഗതിയൊന്നും സാധ്യമാകുന്നില്ല? മത സ്പർധയും, ജാതി സ്പർധയും,സ്ത്രീ വിരോധവും ആണ് നമ്മുടെ രാജ്യത്തെ പുറകോട്ടടിക്കുന്നത്. സുബോധമുള്ള ഇന്ത്യാക്കാർ മിധ്യാഭിമാനങ്ങളൊക്കെ മാറ്റി വെച്ച്, മത - ജാതി കോമരങ്ങളെയും, സ്ത്രീ വിരോധികളെയും അവഗണിച്ചു കൊണ്ട് രാഷ്ട്ര നിർമാണ പ്രക്രിയയിൽ എർപെടുകയാണ് വേണ്ടത്.
ദളിതരുടെ സാമ്പത്തിക പരാധീനതക്കു പരിഹാരം കാർഷിക, വ്യവസായിക വളർച്ചയാണ്; അല്ലാതെ വംശീയ വിദ്വേഷം അല്ല. ദളിതരോന്നും പുരോഗമിച്ചിട്ടില്ല എന്ന് പറയുന്നവർ ഇന്ത്യ കാണാത്തവരാണ്. കാർഷിക, വ്യവസായ വൽകൃത മേഖലകൾ കണ്ടാൽ തന്നെ ഇതു മനസ്സിലാകും. കുറെ വർഷങ്ങൾക്കു മുമ്പ് 'ദളിത് കോടീശ്വരന്മാർ' എന്ന തലക്കെട്ടോടെ 'ഇന്ത്യ റ്റുഡേ' കവർ സ്റ്റോറി പ്രസീദ്ധീകരിച്ചായിരുന്നു. ദളിതർ ഇന്നത്തെ ഉദാരവൽക്കരണത്തിൻറ്റെ സാധ്യതകൾ ഉപയോഗപ്പെടുത്തണമെന്നാണ് മുൻ പ്ളാനിങ് കമ്മീഷൻ മെമ്പറും, പ്രമുഖ ദളിത് ചിന്തകനും ആയ ഡോക്ടർ നരേന്ദ്ര ജാദവിനെ പോലുള്ളവർ പറയുന്നത്. ഇപ്പോൾ ദേശീയ തലത്തിൽ 'ദളിത് ചെയ്മ്പർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്റ്ററി' ഉണ്ട്. അത് സംസ്ഥാന തലങ്ങളിൽ കൂടി വ്യാപിപ്പിക്കുവാനുള്ള ശ്രമങ്ങൾ നടക്കുന്നുമുണ്ട്. ഇതൊന്നും മനസ്സിലാക്കാതെ പൊള്ളയായ വെറും പിന്തിരിപ്പൻ ആശയങ്ങൾ അവതരിപ്പിക്കുന്ന കേരളത്തിലെ ദളിത് ബുദ്ധി ജീവികളോട് സഹതപിക്കാനും പരിതപിക്കാനും മാത്രമേ സാധിക്കുകയുള്ളൂ. അമേരിക്കയിൽ കറുത്ത വർഗക്കാർക്കെതിരെ 'സിവിൽ ലിബെർട്ടീസ് മൂവ്മെൻറ്റ്സ്' - ൻറ്റെ കാലത്ത് വളരെ അധികം അക്രമങ്ങൾ നടന്നു. അമേരിക്കയിലെ കറുത്ത വർഗക്കാർ ഇവിടുത്തെ ദളിത് ചിന്തകരെ പോലെ ഇപ്പോഴും അതൊക്കെ പറഞ്ഞു നടപ്പാണോ? കേരളത്തിൽ മഹാരാഷ്ട്രയിലെ പോലെ വ്യവസായികളെയോ, സംരഭകരെയോ, കോടീശ്വരന്മാരെയോ സൃഷ്ടിക്കുവാൻ ദളിത് പ്രസ്ഥാനങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടോ? ഇരുപത്തൊന്നാം നൂറ്റാണ്ടിലെ അവസരങ്ങൾ മനസ്സിലാക്കാതെ പൊള്ളയായ വെറും പിന്തിരിപ്പൻ ആശയങ്ങൾ മാത്രമേ കേരളത്തിലെ ദളിത് ബുദ്ധി ജീവികൾ അവതരിപ്പിക്കുന്നുള്ളൂ. ജാതിയെ നിരാകരിക്കാൻ പറയുന്നവർ തന്നെയല്ലേ ജാതിയും, മതവും നിരന്തരമായി ഇന്ത്യയുടെ പൊതു വേദികളിൽ ഉയർത്തുന്നത്?
കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ചിനെ ഇല്ലാതാക്കുന്നത് പോലെ വിമർശിച്ചു വിമർശിച്ചു തങ്ങൾ ഇൻഡ്യാ രാജ്യത്തിൻറ്റെയും, സംസ്കാരത്തിൻറ്റെയും ഭാഗമേ അല്ലാ എന്ന രീതിയിലാണ് പല ദളിത് ബുദ്ധിജീവികളുടെയും എഴുത്ത്. ചരിത്രപരമായി ഇത്രയൊക്കെ പീഡനവും, അടിച്ചമർത്തലും ഒക്കെ ഉണ്ടായിട്ട് ഇൻഡ്യാ മഹാരാജ്യവും, ദളിതരും ആയിരകണക്കിന് വർഷങ്ങളായി ഇവിടെ നില നിന്നല്ലോ!!! അത് തന്നെ കാണിക്കുന്നത് ശ്രേഷ്ഠമായ പലതും നമ്മുടെ സംസ്കാരത്തിൽ ഉണ്ടെന്നു തന്നെയാണ്. വേദങ്ങൾ പകുത്ത വ്യാസൻ മുക്കുവത്തിയുടെ മകനാണ്. വ്യാസൻറ്റെ മക്കളാണ് ധൃതരാഷ്ട്രരും, പാണ്ഡുവും. യാദവനായ കൃഷ്ണനും, രുദ്രനും, കാപാലികനും ആയ ശിവനും ഇവിടെ നില നിന്നു. അവർ ആരാധിക്കപ്പെട്ടു. ആദ്യ കാവ്യം എഴുതിയ വാൽമീകി നായാടിയാണ്; വേടനാണ്. ഗുരു ഗോരക്നാഥ് വന വാസിയായിരിന്നു. ഇങ്ങനെ പറയുമ്പോൾ പലരും ആഠ്യ ബ്രാഹ്മണരല്ലെന്നു കാണാം. മിക്കവരും സാധാരണക്കാരും, വന വാസികളും, ഗ്രാമീണരുമായിരുന്നു. ആഠ്യ ഗണത്തിൽ ഉണ്ടായിരുന്ന ഗുരുക്കന്മാർ ശങ്കരനെ പോലെ വളരെ കുറവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ദ്രാവിഡ സംസ്കാരത്തേയും, സംഘ കാലത്തെയും കുറിച്ചു പറയുമ്പോൾ തമിൾ സാഹിത്യത്തിൻറ്റെ പിതാവും, ഏറ്റവും പ്രധാനപെട്ട മഹർഷിയായി ആദരിക്കുന്നതിൽ ഒരാളായ അഗസ്ത്യ മുനിയെ കുറിച്ച് ദീർഘമായി പറയണം. നമ്മുടെ കളരി പയറ്റിൻറ്റെ പിതാവായും, മർമ ശാസ്ത്രങ്ങളുടെ പിതാവായും, സിദ്ധ വൈദ്യത്തിൻറ്റെ പിതാവായും കാണുന്നത് അഗസ്ത്യ മുനിയെ ആണ്. ആ അഗസ്ത്യ മുനിയെ മാറ്റി നിർത്തി തെക്കേ ഇന്ത്യൻ ചരിത്ര നിർമിതി നടത്താൻ പറ്റുമോ? ഇനി ഇതിൽ ബ്രാഹ്മണാധിപത്യം ആരോപിക്കേണ്ട ഒരു വസ്തുതയുമില്ല. കറുത്ത്, പൊക്കം കുറഞ്ഞു, കുട വയറും ഉള്ള ആളായിട്ടാണ് അഗസ്ത്യ മുനിയെ കുറിച്ചുള്ള പല സങ്കൽപ്പവും. പല അഗസ്ത്യ പ്രതിമകളും, ചിത്രങ്ങളും അങ്ങനെയാണ് അഗസ്ത്യ മുനിയെ ചിത്രീകരിക്കുന്നത് തന്നെ. ജാതി മത ഭേദമന്യേ എല്ലാവരും മനുഷ്യരാണെന്നതായിരുന്നു അടിസ്ഥാനപരമായി സിദ്ധ യോഗികളുടെ സന്ദേശം. ഇതൊന്നും കാണാതിരിക്കരുത്. അമേരിക്കക്കാരനായ മാർഷൽ ഗോവിന്ദൻ തമിഴ് പഠിച്ചു സിദ്ധ യോഗിയുടെ ഗ്രന്ഥങ്ങൾ കണ്ടെടുത്തു പുനഃ പ്രകാശനം ചെയ്യുന്നു. പതിനായിരക്കണക്കിന് വർഷങ്ങൾ മുമ്പുള്ള തെക്കേ ഇന്ത്യൻ ചരിത്രവും, ശ്രീ ലങ്കൻ ചരിത്രവും അദ്ദേഹം പറയുന്നു. സായിപ്പിന് ഇക്കാര്യങ്ങളിൽ തുറന്ന സമീപനമുണ്ട്. ദളിത് ബുദ്ധിജീവികളിൽ പലരും ഇപ്പോഴും യാന്ത്രിക ഭൗതിക വാദവും, വരട്ടു വാദവും ആയി മുന്നോട്ടു പോകുന്നു. അതാണ് ഈ ജാതിയിൽ അധിഷ്ഠിതമായ ശത്രുതയ്ക്ക് എപ്പോഴും ആഹ്വാനം ചെയ്തുള്ള പല ദളിത് ബുദ്ധിജീവികളുടെയും എഴുത്ത്. അമേരിക്കയിലെ കറുത്ത വർഗക്കാർക്ക് എത്രയോ കൊടിയ പീഡനവും, അടിമത്തവും ഒക്കെ സഹിക്കേണ്ടി വന്നൂ. ആഫ്രിക്കയിൽ നിന്ന് അടിമ വ്യവസായത്തിനായി കടൽ കടത്തിയപ്പോൾ തന്നെ കൊല്ലപ്പെട്ടത് ലക്ഷ കണക്കിനാളുകൾ ആണ്. അവരൊന്നും ഈ ചരിത്രം എപ്പോഴും പറയാറില്ലല്ലോ. ചരിത്രം പറഞ്ഞു ഭയപ്പെടുത്തി വോട്ടു ബാങ്ക് രാഷ്ട്രീയം കളിക്കുന്നതിനു പകരം വിദ്യാഭ്യാസം, തോഴിൽ, ആരോഗ്യം, പാർപ്പിടം, ഇൻഫ്രാസ്ട്രക്ചർ - ഇവ ദളിത് സമുദായത്തിന് ലഭ്യമാക്കി അവരുടെ സാമൂഹ്യ സാമ്പത്തിക സ്ഥിതി മെച്ചപെടുത്താനാണ് എല്ലാ രാഷ്ട്രീയ പാർടികളും ശ്രദ്ധിക്കേണ്ടത്.
മൂന്ന് വർഷം മുമ്പ് ഞാൻ നാല് സംസ്ഥാനങ്ങളിൽ ഇൻഡസ്ട്രിയൽ സർവേ നടത്തുകയുണ്ടായി. ഗ്രെയ്റ്റർ നോയിഡയിലെ യമഹാ ഫാക്റ്ററിയിലെ മാനേജർ എന്നോട് പറഞ്ഞത് അവിടുത്തെ സ്കിൽഡ് പ്ലംബർ, ഇലെക്ട്രിഷ്യൻ, പെയിൻറ്റർ - ഇവർക്കൊക്കെ തുടക്കത്തിലേ 40000 രൂപയാണ് ശമ്പളം എന്നാണ്. ഇത് മൂന്ന് വർഷം മുമ്പത്തെ കാര്യമാണെന്നോർക്കണം. 10000 - 15000 രൂപാ ശമ്പളം കൊടുക്കാതെ അവിടെ ആരെയും കിട്ടില്ല എന്നാണു യമഹാ ഫാക്റ്ററിയിൽ HRD മാനേജർ എന്നോട് പറഞ്ഞത്. സമാനമാണ് ഇന്ത്യയിലെ വ്യാവസായിക വളർച്ച വന്ന മറ്റു പ്രദേശങ്ങളിലെയും ശമ്പള നിരക്കുകൾ. പഴയതിൽ നിന്ന് വ്യത്യസ്തമായി കാർഷിക മേഖലയിൽ നിന്ന് ഇപ്പോൾ തൊഴിലാളികൾ നഗരങ്ങളിലെ വ്യാവസായിക മേഖലകളിലേക്ക് കുടിയേറുകയാണ്. അസംഘടിത മേഖലകളിൽ പോലും അവർ ഫാക്റ്ററികളുമായി സഖ്യത്തിലേർപെട്ടു മെച്ചപ്പെട്ട വേതനവും, തൊഴിലവസരങ്ങളും ഒരുക്കുകയാണ്. ഇന്ത്യയിലെ കുടുംബത്തിൽ ഊന്നിയുള്ള കാർഷിക രീതിയിൽ നിന്ന് വ്യത്യസ്തമായി ആസന്ന ഭാവിയിൽ കമ്പനികളും, ട്രസ്റ്റുകളും യന്ത്ര വൽകൃതമായ വൻ തോതിലുള്ള കൃഷി രീതികൾ ആരംഭിക്കുന്നതിൻറ്റെ സകല സൂചനകളും ഉണ്ട്. പൗൾട്രി ഫാമുകളും, ഡയറി ഫാമുകളും ഒക്കെ അങ്ങനെ തുടങ്ങി കഴിഞ്ഞു. ഇപ്പോൾ ഡൽഹിയിലൊക്കെ പണ്ടത്തെ പോലെ ചവിട്ടുന്ന റിക്ഷകൾ കുറഞ്ഞു വരികയാണ്. അതിനു പകരം ഇലെക്ട്രിക് റിക്ഷകൾ ആ സ്ഥാനം പിടിച്ചു കഴിഞ്ഞു. സമാനമാണ് ഇന്ത്യയിലെ മറ്റു പല സ്ഥലങ്ങളിലും. ഇതിൻറ്റെയൊക്കെ ഗുണ ഭോക്താക്കൾ ദളിതരും, സമൂഹത്തിലെ ഏറ്റവും താഴ്ന്ന വരുമാനക്കാരുമാണ്. ചിതലരിച്ച കുറെ സിദ്ധാന്തങ്ങളും, ഗാന്ധി വിരോധവും, ഔട്ട് ഡേറ്റഡായ കുറെ ചരിത്രത്തിൻറ്റെ തിയറികളും മാറ്റി വെച്ച് ദളിതർ സാമ്പത്തികമായും, സാമൂഹ്യമായും മുന്നേറുകയാണ് ഇന്ന് വേണ്ടത്.
സ്വയം നന്നാവാതെ മറ്റുള്ളവരെ പഴി പറയാനാണ് ഇവിടെ എല്ലാവർക്കും ഉത്സാഹം. കേരളത്തിൻറ്റെ കാര്യം നോക്കൂ. രണ്ടു വർഷം മുമ്പ് കേരളത്തിലെ ഞങ്ങളുടെ വീട്ടിൻറ്റെ മുറ്റത്തു മെറ്റലിട്ടവർക്ക് 700 രൂപയായിരുന്നു കൂലി. ഈ വർഷം അത് 800 രൂപയായി. തെങ്ങു കേറുന്നയാൾക്ക് ഒരു തെങ്ങിന് 30 രൂപയോ, 50 രൂപയോ വെച്ച് കൊടുക്കണം. മൂന്നു മണിക്കൂറോളം ഉള്ള അധ്വാനത്തിന് കൂലി ഞാൻ നേരിട്ട് കൊടുത്തത് 1500 രൂപയും അഞ്ചു തേങ്ങയും. കഴിഞ്ഞ വർഷം രണ്ടു മരം വീട്ടുകാർക്ക് ഞാൻ നേരിട്ട് കൊടുത്തത് 3600 രൂപയാണ്. മൂന്നു മണിക്കൂറോളം ഉള്ള അധ്വാനത്തിന് ഒരാൾക്ക് കൂലി 1800 രൂപാ. ഒരു ദിവസത്തിൽ കേവലം മൂന്നു മണിക്കൂർ നേരത്തെ പണിക്ക് 1800 രൂപയും, 800 രൂപയും ഒക്കെ വാങ്ങിക്കുന്നവർ ഏങ്ങനെ ദരിദ്രരാകും? ആ കാശൊക്കെ കള്ളിന് കൊടുക്കുന്നത് സമൂഹത്തിൻറ്റെ കുറ്റമാണോ? കുടുംബത്ത് ആ കാശൊക്കെ എത്താത്തിനു കാരണം ദളിത് വിഭാഗത്തെ അടിച്ചമർത്തുന്നത് കൊണ്ടാണോ? ഇത്തരത്തിൽ കൂലി വാങ്ങിയിട്ടും സർക്കാർ കണക്കിൽ അവരൊക്കെ ദരിദ്രരാണ്. BPL വിഭാഗത്തിൻറ്റെ അവകാശങ്ങളൊക്കെ അവർക്ക് കിട്ടുന്നു.
അറുപതുകളിലും, എഴുപതുകളിലും ആയിരുന്നു ഭൂ പരിഷ്കരണത്തിനുള്ള പ്രസക്തി. തൊണ്ണൂറുകളും, ഇരുപത്തൊന്നാം നൂറ്റാണ്ടും ആയപ്പോൾ ഭൂമി അനേകം മക്കളിൽ വിഭജിക്കപ്പെട്ടു. ഇന്നിപ്പോൾ ഉത്തരേന്ത്യയിൽ 2-3 ബിഗയും, 4-5 ബിഗയും ഭൂമി ഉള്ളവരാണ് ബഹു ഭൂരിപക്ഷം സാധാരണക്കാരായ കർഷകരും. എന്ന് വെച്ചാൽ കേരളത്തിൻറ്റെ രീതിയിൽ ഒരേക്കറും, രണ്ടേക്കറും. അവർക്കു പകലന്തിയോളം അദ്ധ്വാനിച്ചാൽ മാത്രമേ ഭൂമിയിൽ നിന്ന് എന്തെങ്കിലും കിട്ടൂ. സെൻട്രൽ ആന്ധ്ര, സെൻട്രൽ ബീഹാർ - ഇവിടെയൊക്കെ മാത്രമേ എന്ന് 'ആബ്സെൻറ്റി ലാൻഡ് ലോർഡിസം' നിലവിൽ ഉള്ളൂ. ഒരേക്കറിൽ കൂടുതൽ ഭൂമിയുള്ള എത്ര പേര് കേരളത്തിൽ ഉണ്ട്? ദളിതരുടെ പിന്നോക്കാവസ്ഥയ്ക്കുള്ള യഥാർത്ഥ പരിഹാരം വ്യവസായ മേഖലയിലേക്കുള്ള ചേക്കറലാണ്; തൊഴിലധിഷ്ടിധവും, മെച്ചപ്പെട്ടതുമായ വിദ്യാഭ്യാസം ഇന്നത്തെ യുവ തലമുറയ്ക്ക് ലഭ്യമാക്കുന്നതുമാണ്; സമ്പാദ്യ ശീലം വളർത്തുന്നതുമാണ്. അല്ലാതെ ഇല്ലാത്ത ഭൂമിക്കു വേണ്ടി കേഴുന്നതിലല്ല. സാധ്യതകൾ കണ്ടെത്തുന്നതിലും ഉപയോഗപ്പെടുന്നതിലും മുന്നിലുള്ളവരേ സാമ്പത്തികമായും, വിദ്യാഭ്യാസപരമായും വിജയിക്കൂ.
രണ്ടാം ലോക മഹാ യുദ്ധത്തിൽ കാർപെറ്റ് ബോംബിങ്ങിനു വിധേയമായ ജെർമനിയും, ആറ്റം ബോംബ് ആക്രമണത്തിന് വിധേയമായ ജപ്പാനും പിന്നീട് ലോകത്തിലെ വൻ സാമ്പത്തിക, വ്യവസായിക ശക്തികളായി. എന്തെ ഇന്ത്യക്ക് ഈ പുരോഗതിയൊന്നും സാധ്യമാകുന്നില്ല? മത സ്പർധയും, ജാതി സ്പർധയും,സ്ത്രീ വിരോധവും ആണ് നമ്മുടെ രാജ്യത്തെ പുറകോട്ടടിക്കുന്നത്. സുബോധമുള്ള ഇന്ത്യാക്കാർ മിധ്യാഭിമാനങ്ങളൊക്കെ മാറ്റി വെച്ച്, മത - ജാതി കോമരങ്ങളെയും, സ്ത്രീ വിരോധികളെയും അവഗണിച്ചു കൊണ്ട് രാഷ്ട്ര നിർമാണ പ്രക്രിയയിൽ എർപെടുകയാണ് വേണ്ടത്.
ദളിതരുടെ സാമ്പത്തിക പരാധീനതക്കു പരിഹാരം കാർഷിക, വ്യവസായിക വളർച്ചയാണ്; അല്ലാതെ വംശീയ വിദ്വേഷം അല്ല. ദളിതരോന്നും പുരോഗമിച്ചിട്ടില്ല എന്ന് പറയുന്നവർ ഇന്ത്യ കാണാത്തവരാണ്. കാർഷിക, വ്യവസായ വൽകൃത മേഖലകൾ കണ്ടാൽ തന്നെ ഇതു മനസ്സിലാകും. കുറെ വർഷങ്ങൾക്കു മുമ്പ് 'ദളിത് കോടീശ്വരന്മാർ' എന്ന തലക്കെട്ടോടെ 'ഇന്ത്യ റ്റുഡേ' കവർ സ്റ്റോറി പ്രസീദ്ധീകരിച്ചായിരുന്നു. ദളിതർ ഇന്നത്തെ ഉദാരവൽക്കരണത്തിൻറ്റെ സാധ്യതകൾ ഉപയോഗപ്പെടുത്തണമെന്നാണ് മുൻ പ്ളാനിങ് കമ്മീഷൻ മെമ്പറും, പ്രമുഖ ദളിത് ചിന്തകനും ആയ ഡോക്ടർ നരേന്ദ്ര ജാദവിനെ പോലുള്ളവർ പറയുന്നത്. ഇപ്പോൾ ദേശീയ തലത്തിൽ 'ദളിത് ചെയ്മ്പർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്റ്ററി' ഉണ്ട്. അത് സംസ്ഥാന തലങ്ങളിൽ കൂടി വ്യാപിപ്പിക്കുവാനുള്ള ശ്രമങ്ങൾ നടക്കുന്നുമുണ്ട്. ഇതൊന്നും മനസ്സിലാക്കാതെ പൊള്ളയായ വെറും പിന്തിരിപ്പൻ ആശയങ്ങൾ അവതരിപ്പിക്കുന്ന കേരളത്തിലെ ദളിത് ബുദ്ധി ജീവികളോട് സഹതപിക്കാനും പരിതപിക്കാനും മാത്രമേ സാധിക്കുകയുള്ളൂ. അമേരിക്കയിൽ കറുത്ത വർഗക്കാർക്കെതിരെ 'സിവിൽ ലിബെർട്ടീസ് മൂവ്മെൻറ്റ്സ്' - ൻറ്റെ കാലത്ത് വളരെ അധികം അക്രമങ്ങൾ നടന്നു. അമേരിക്കയിലെ കറുത്ത വർഗക്കാർ ഇവിടുത്തെ ദളിത് ചിന്തകരെ പോലെ ഇപ്പോഴും അതൊക്കെ പറഞ്ഞു നടപ്പാണോ? കേരളത്തിൽ മഹാരാഷ്ട്രയിലെ പോലെ വ്യവസായികളെയോ, സംരഭകരെയോ, കോടീശ്വരന്മാരെയോ സൃഷ്ടിക്കുവാൻ ദളിത് പ്രസ്ഥാനങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടോ? ഇരുപത്തൊന്നാം നൂറ്റാണ്ടിലെ അവസരങ്ങൾ മനസ്സിലാക്കാതെ പൊള്ളയായ വെറും പിന്തിരിപ്പൻ ആശയങ്ങൾ മാത്രമേ കേരളത്തിലെ ദളിത് ബുദ്ധി ജീവികൾ അവതരിപ്പിക്കുന്നുള്ളൂ. ജാതിയെ നിരാകരിക്കാൻ പറയുന്നവർ തന്നെയല്ലേ ജാതിയും, മതവും നിരന്തരമായി ഇന്ത്യയുടെ പൊതു വേദികളിൽ ഉയർത്തുന്നത്?