2017 ഒക്‌ടോബർ 18, ബുധനാഴ്‌ച

സോളാർ കമ്മീഷനും, ഇടതു പക്ഷ സർക്കാരും, കേരളത്തിലെ നിലവാരം കുറഞ്ഞ മാധ്യമങ്ങളും

സോളർ കേസ് അന്വേഷിച്ച ജസ്റ്റിസ് ശിവരാജൻ കമ്മിഷൻ റിപ്പോർട്ടിനെക്കുറിച്ച് മാധ്യമങ്ങളോടു വിശദീകരിക്കുമ്പോഴാണ് കമ്മിഷൻറ്റെ കണ്ടെത്തലുകൾ മുഖ്യമന്ത്രി പിണറായ് വിജയൻ വെളിപ്പെടുത്തിയത്. ആർക്കും എങ്ങനേയും വ്യാഖ്യാനിക്കാവുന്ന തരത്തിൽ സോളാർ കമ്മീഷൻ റിപ്പോർട്ടിലെ നിഗമനങ്ങൾ എത്തിയെന്നതാണ് രസകരം. ഇപ്പോൾ ഡി.ജി.പി. രാജേഷ് ദിവാൻറ്റെ നേതൃത്വത്തിൽ സംഘത്തെ നിയോഗിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ച് ഒരാഴ്ചയായി. പക്ഷെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടക്കമുള്ളവർക്കെതിരായ പീഡന ആരോപണങ്ങൾ അന്വേഷിക്കണമെന്ന പരാമർശം സർക്കാർ ഉത്തരവിൽ ഉൾപ്പെടുത്തുന്നതിനെ കുറിച്ച് ഇപ്പോഴും ആശയക്കുഴപ്പം  നിലനിൽക്കുന്നു. കാരണം കമ്മീഷൻ റിപ്പോർട്ടിൽ ഇതു സംബന്ധിച്ച ഒരു ശുപാർശയുമില്ല.

പിണറായ് വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞത് ശ്രദ്ധിക്കുക: ഉമ്മൻ ചാണ്ടിയെയും കൂട്ടരെയും ബലാത്സംഗത്തിന് കേസെടുത്ത് ശിക്ഷിക്കാനുള്ള 'തെളിവുകൾ' കമ്മീഷൻ റിപ്പോർട്ടിലുണ്ട്. അതേ പോലെ മറ്റു നിരവധി കുറ്റങ്ങളിലും. പരസ്പര വിരുദ്ധമായ നിരവധി മൊഴികൾ നൽകിയ ലൂസായ കാരക്ടറിൻറ്റെ ഉടമയായ ഒരു സ്ത്രീയുടെ മൊഴിയിൽ ഇങ്ങനെ ആരെങ്കിലും പറയുമോ? ഹൈക്കോടതിയുടെ വിധി തന്നെയുണ്ട് സരിതയ്ക്ക് ഒരു വിശ്വാസ്യതയുമില്ല എന്ന് പറഞ്ഞു. ഹൈക്കോടതിയുടെ വിധി ഉള്ളപ്പോൾ വിശ്വാസ്യത അളക്കാൻ വേറെ എവിടെയെങ്കിലും പോണമോ?

ഒട്ടും ക്രെഡിബിൾ അല്ലാത്ത ഒരു സ്ത്രീയുടെ കമ്മീഷനിൽ കൊടുത്ത മൊഴിയുടെ അടിസ്ഥാനത്തിലാണ് പിണറായ് വിജയൻ ഈ അഭിപ്രയം പറഞ്ഞത്. കമ്മീഷൻ ഒരിക്കലും വിധി പ്രസ്താവിക്കുകയോ, തെളിവുകളുടെ വെറാസിറ്റി അസന്നിഗ്ദ്ധമായി പ്രഖ്യാപിക്കുകയോ ചെയ്തിട്ടില്ല.  ശിവരാജൻ ജഡ്ജിയായിരുന്നു. അത് കൊണ്ട് കണ്ടെത്തിയ തെളിവായി കണക്കാവുന്ന കാര്യങ്ങൾ എന്തൊക്കെയാണെന്നും അതിൽ അന്വേഷണം നടത്താമെന്നുമേ ജസ്റ്റിസ് ശിവരാജൻ പറയൂ. പക്ഷെ പിണറായ് വിജയൻ ആവേശം കൂടി ഉമ്മൻ ചാണ്ടിയെയും കൂട്ടരെയും കുരുക്കാൻ വിവരക്കേട് പറഞ്ഞോ എന്ന് സംശയിക്കണം. കാരണം ഒന്നാമതായി നിയമപരമായി ഒരു കാരണവശാലും പിടിച്ചു വെക്കാൻ കഴിയാത്ത ആ റിപ്പോർട്ട് പിണറായ് വിജയൻ ചാണ്ടിക്ക് കൊടുക്കാതെ പിടിച്ചു വെക്കാൻ ശ്രമിക്കുന്നു. രണ്ടാമതായി ഇരുപത്തിനാലു മണിക്കൂറിനകം ഉമ്മൻ ചാണ്ടി ക്കെതിരെ ബലാത്സംഗത്തിനടക്കം കേസ് എടുക്കുമെന്ന് പറഞ്ഞ പിണറായ് വിജയൻ മൂന്നു ദിവസമായിട്ടും അന്വേഷണവും പ്രഖ്യാപിച്ചില്ല; ചാണ്ടിയെ അറസ്റ്റും ചെയ്തില്ല. മൂന്നാമതായി മേൽപ്പറഞ്ഞ രണ്ടിനും കാരണം പിണറായ് വിജയന് ലഭിച്ച നിയമോപദേശം വാർത്താ സമ്മേളനത്തിൽ നടത്തിയ അവകാശ വാദങ്ങൾക്ക് എതിരാണെന്നും കേൾക്കുന്നു. സോളാർ കമ്മിഷൻ റിപ്പോർട്ടിൽ പറയാത്ത കാര്യങ്ങൾ നിയമോപദേശം എന്ന പേരിൽ എഴുതിച്ചേർത്ത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ പീഡിപ്പിക്കാനാണ് ഇടതു പക്ഷ സർക്കാർ ലക്ഷ്യമിടുന്നത് എന്ന രീതിയിലുള്ള പല മാധ്യമ റിപ്പോർട്ടുകളും ഇപ്പോൾ പുറത്തു വരുന്നു. പൊലീസിലെ ഉന്നതർക്കെതിരെ കേസെടുക്കുന്നതിനെതിരേ മുൻ അന്വേഷണ സംഘത്തിലെ തലവനായിരുന്ന ഡി.ജി.പി. ഹേമചന്ദ്രൻ പരസ്യമായി രംഗത്തു വന്നു കഴിഞ്ഞു.

സോളാർ കമ്മീഷൻ റിപ്പോർട്ട് എഴുതിയത് ഒരു റിട്ടയേർഡ് ജഡ്ജിയാണ്. കമ്മീഷൻ വെറും 'ഫാക്ട് ഫൈൻഡിങ്' ഏജൻസി മാത്രമാണ്. ഒരാളെ കുറ്റക്കാരനെന്നു വിധിക്കാനോ മുൻപിൽ വന്ന തെളിവുകളെല്ലാം നൂറു ശതമാനം ക്രെഡിബിളാണെന്നു പ്രഖ്യാപിക്കാനോ ഉള്ള വിവരക്കേട് ഒരു റിട്ടയേർഡ് ജഡ്ജി കാണിക്കില്ല. എന്തായാലും പിണറായ് വിജയൻ വാർത്താ സമ്മേളനം നടത്തിയ ഉടനെ തന്നെ ഇടതു പക്ഷത്തിൻറ്റെ കുഴലൂത്തുകാരും, കൊട്ടി പാട്ടുകാരും ആയ കേരളത്തിലെ മാധ്യമ പ്രവർത്തകർ ഉമ്മൻ ചാണ്ടിയുടേയും കൂട്ടരുടേയും കഥ കഴിഞ്ഞെന്ന് ഉടൻ പ്രഖ്യാപിച്ചു. ഏഷ്യാനെറ്റിലെ വിനു വി. ജോൺ, മാതൃഭൂമി ചാനലിലെ വേണു ബാലകൃഷ്ണൻ, കൈരളി റിപ്പോർട്ടർമാർ - ഇവരായിരുന്നു ആ പ്രമുഖർ. മീഡിയാ വണ്ണിലെ ഹർഷൻറ്റെ മുന്നിലാവട്ടെ ഒരു മുൻ ഡി.ജി.പി. 33 കേസുകളിലെ സരിതയുടെ തട്ടിപ്പുകളും, സരിതയുടെ വിശ്വാസ്യതയില്ലായ്മയും തുറന്നു കാണിച്ചു. പക്ഷെ ഹർഷൻ മുൻ ഡി.ജി.പി.-യെ സംസാരിക്കാൻ അനുവദിച്ചില്ല. അമൃത ബിന്ദുക്കൾ പോലെ സരിതയുടെ മൊഴി മുത്തുകൾ ഏറ്റു പിടിക്കാൻ ആയിരുന്നു അല്ലെങ്കിലും കൈരളി ചാനലിനും, ഏഷ്യാനെറ്റിനും, കേരളത്തിലെ നിലവാരം കുറഞ്ഞ മാധ്യമ പ്രവർത്തകർക്കും ഏപ്പോഴും താൽപര്യം.

സരിത വെളിപ്പെടുത്തലുകളിലൂടെ ബ്ലാക്ക് മെയിൽ ചെയ്യാനും അതിലൂടെ പണം തട്ടാനും, അതിലൂടെ പ്രസിദ്ധി നേടാനുമാണ് ശ്രമിക്കുന്നത്. സരിതയുടെ കേസ് ഒരു മോറൽ Issue  അല്ല. കുറെ ചാനലുകാരും, ഞരമ്പ് രോഗികളും മാത്രമാണ് സരിത എസ്. നായരുടെ വെളിപ്പെടുത്തലുകൾക്കായി കാതോർത്ത് ടി.വി. ക്യാമറയും, റയ്റ്റിംഗ് പാഡുമായി ചുറ്റി തിരിയുന്നത്. ശരിയായ പേര് സരിത എസ്. നായർ. എറണാകുളത്തും പത്തനംതിട്ടയിലും ലക്ഷ്മി നായർ. തിരുവനന്തപുരത്ത് നന്ദിനി നായർ, ആലപ്പുഴയില് ശ്രീലക്ഷ്മി - ഇതൊക്കെയായിരുന്നു പണ്ടത്തെ സരിതയുടെ ലീലാ വിലാസങ്ങൾ. ജീവിക്കാൻ വേണ്ടി വേശ്യാവൃത്തി ചെയ്യുന്നവരുടെ ഗതികേട് മനസ്സിലാക്കാം. പക്ഷെ ഇത് അതല്ല. ആളുകളെ ബ്ലാക്ക് മെയിൽ ചെയ്യാൻ വേണ്ടി എന്ത് കള്ളവും പറയാൻ മടിക്കാത്ത ആളാണ് സരിത എസ്. നായർ എന്ന് പറയുന്നത് വർഷങ്ങളായി അവരെ അറിയാവുന്ന ടീം സോളാറിന്റ്റെ മുൻ മാനേജർ പി. രാജശേഖരൻ നായരാണ്. കേരളത്തിലെ സ്ത്രീകളുടെ വില കളയാൻ വേണ്ടി ഉണ്ടായ ജന്മം ആണ് സരിത എസ്. നായരുടേത് എന്ന് നിസംശയം പറയാം. തട്ടിപ്പിൻറ്റെയും, വെട്ടിപ്പിൻറ്റെയും, അപഥ സൻജാരത്തിൻറ്റെയും, കുറ്റ കൃത്യങ്ങളുടെയും കേന്ദ്ര കഥാ പാത്രമായ ഈ വിഴുപ്പിനെ ചുമക്കുന്നത് ശരിയാണോ എന്നത് മാധ്യമങ്ങളും, ഭരണ പക്ഷവും സ്വയം ചോദിക്കേണ്ട ചോദ്യമാണ്. മാധ്യമങ്ങൾ തികച്ചും മോശമായ ഒരു റോൾ മോഡലിനെ കൃത്രിമമായി സൃഷ്ടിക്കുക ആയിരുന്നു ഏപ്പോഴും. ഉമ്മൻ ചാണ്ടിയും, മുൻ യൂ. ഡി. എഫ്. ഗവൺമെൻറ്റും വിമർശിക്കപെടണം. പക്ഷെ അതിന് തട്ടിപ്പുകാരിയേയും, കൊലപാതകിയേയും, കള്ള് കച്ചവടക്കാരേയും കൂട്ട് പിടിക്കുന്നത് ഒരു നല്ല പ്രവണത അല്ല. ഉമ്മൻ ചാണ്ടിയ്ക്കും, മുൻ യൂ. ഡി. എഫ്. ഗവൺമെൻറ്റിനും എതിരെയുള്ള വിമർശനം ഒരിക്കലും ബിജു രമേശിൻറ്റെയും, സരിത എസ്. നായരുടെയും, ബിജു രാധാകൃഷ്ണൻറ്റെയും പേരിലായിരിക്കരുത്.

ഒരു സോളാർ കമ്മീഷൻ റിപ്പോർട്ടെന്ന പുകമറ ഉണ്ടാക്കി ഉമ്മൻ ചാണ്ടിയെ വേട്ടയാടുകയാണ് ഇടതു പക്ഷ മുന്നണിയുടെ സർക്കാർ ചെയ്യുന്നത്. സരിതയെ വിശുദ്ധയാക്കുവാനുള്ള നെറികെട്ട ശ്രമങ്ങളാണ് ഇടതു പക്ഷ വക്താക്കളും, ചില മാധ്യമ പ്രവർത്തകരും കൂടി ചെയ്യുന്നത്.  യഥാർത്ഥത്തിൽ ഉമ്മൻ ചാണ്ടിയാണ് കബളിപ്പിക്കപ്പെട്ടത്. വിവാദം ഉണ്ടാവുന്നതു വരെ സരിതയുടെ പേരു പോലും ലക്ഷ്മി നായർ എന്നായിരുന്നു  എന്നാണ് ഉമ്മൻ ചാണ്ടി കരുതിയിരുന്നത്. അത്ര സമർത്ഥമായി ആൾമാറാട്ടം നടത്തിയ തട്ടിപ്പുകാരിയായിരുന്നു സരിത എസ്. നായർ. ഊർജക്ഷാമം നേരിടുന്ന കേരളത്തിൽ സൗരോർജ പദ്ധതികൾക്ക് മുൻഗണന നൽകാനുള്ള മുഖ്യമന്ത്രിയുടെ നിലപാടിനെ തൻറ്റെ കമ്പനിക്ക് ബിസിനസ് നേടിയെടുക്കാൻ വേണ്ടി മുഖ്യമന്ത്രിയുടെ ആളാണെന്ന രീതിയിൽ കസ്റ്റമേഴ്സിനെ സരിത തെറ്റിദ്ധരിപ്പിച്ചു. വ്യാജ 'ലെറ്റർ ഹെഡ്' ഉണ്ടാക്കി. പേഴ്‌സണൽ സ്റ്റാഫിൽ പെട്ടവർ ഇത്തരം തട്ടിപ്പുകാരുമായി നടത്തിയ വ്യക്തിപരമായ ഇടപാടുകൾ തിരിച്ചറിയുന്നതിൽ ഉമ്മൻ ചാണ്ടിക്ക് വലിയ വീഴ്ച സംഭവിച്ചിട്ടുണ്ട് എന്നുള്ള കാര്യം ആർക്കും നിഷേധിക്കാനാവുകയില്ല. അതുകൊണ്ട് തന്നെ  ഉമ്മൻ ചാണ്ടിയുടെ മേൽ ആരോപിക്കാവുന്ന കുറ്റം ഈ വിഷയത്തിൽ അഴിമതിയോ പീഡനമോ ഒന്നുമല്ല; കൂട്ടത്തിലുള്ളവരെ മനസിലാക്കാതിരുന്ന പിടിപ്പുകേട് മാത്രമാണ്. തട്ടിപ്പുകാർ ഓഫിസിൽ കയറിയിറങ്ങുമ്പോൾ    തിരിച്ചറിയാതിരുന്ന പിടിപ്പുകേട്. പിന്നെ കൂടെ നിൽക്കുന്നവരെ അന്ധമായി വിശ്വസിക്കുന്നത് മൂലം ഉണ്ടായ വീഴ്ചകളും. തട്ടിപ്പുകാരി ഉമ്മൻ ചാണ്ടി അധികാരത്തിലിരുന്നപ്പോൾ ആ പേരു പറഞ്ഞു പലരുടെയും കോടികൾ തട്ടി. ഇന്നിപ്പോൾ ആരുടെയൊക്കെയോ കോടികൾ വാങ്ങിയിട്ട് ഉമ്മൻചാണ്ടിക്കെതിരെ പറയുന്നു. ഇതൊക്കെ ചിന്താശേഷി രാഷ്ട്രീയകക്ഷികൾക്ക് പണയപ്പെടുത്തിയിട്ടില്ലാത്ത എല്ലാവർക്കും മനസിലാവുന്ന കാര്യങ്ങളാണ്. സി.പി.എം. മൂന്നു വർഷങ്ങൾക്ക് മുമ്പ് ഉമ്മൻ ചാണ്ടി സർക്കാരിനെതിരേ നിരന്തരമായി ആരോപണങ്ങൾ ഉയർത്താൻ പത്തു കോടി രൂപാ സരിതക്കു കൊടുത്തതായി 'ഇന്ത്യ റ്റുഡേ' എക്സ്ക്ലൂസിവായി വാർത്ത കൊടുത്തതാണ്.   'ഇന്ത്യ റ്റുഡേയിൽ' വന്ന ആ വാർത്ത സി.പി.എം. ഇതുവരെ പൂർണമായും നിഷേധിച്ചിട്ടും ഇല്ലാ. 

അബ്ദുള്ളക്കുട്ടിക്കെതിരെ പരാതി കൊടുത്തതിനു ശേഷം മൊഴിയെടുക്കുവാൻ സരിതയെ പല തവണ വിളിച്ചിട്ടും സരിത ഹാജരായില്ല. ഉമ്മൻ ചാണ്ടിക്കെതിരേ കഴിഞ്ഞ നിയമ സഭാ തിരഞ്ഞെടുപ്പിന് രണ്ടു ദിവസം മുമ്പാണ് പീഡന പരാതി ഉന്നയിച്ചത് തന്നെ. ഉമ്മൻ ചാണ്ടിയുടെ പ്രവർത്തന രീതികൾ അറിയാവുന്നവർക്ക് അതിരാവിലെ തൊട്ടു പാതി രാത്രി വരെ ഉമ്മൻ ചാണ്ടി പൊതു ജന മധ്യത്താണെന്നുള്ള കാര്യം നന്നായി അറിയാം. പിന്നെങ്ങനെ ഔദ്യോഗിക വസതിയിൽ പീഡനം നടക്കും? വൃദ്ധനായ ആര്യാടൻ മുഹമ്മദിനെതിരെ പീഡന പരാതി ഉന്നയിച്ചാണ് വളരെ രസകരം. സരിതയെ പോലെ നല്ല ഉയരവും, വണ്ണവും, ശാരീരിക ശേഷിയും ഉള്ള ഒരു സ്ത്രീ വൃദ്ധനായ ആര്യാടൻ മുഹമ്മദിനെ ഒരു തള്ളു വെച്ച് കൊടുത്താൽ ആര്യാടൻ മുഹമ്മദ് ദൂരെ തെറിച്ചു  വീഴില്ലേ? സാമാന്യ ബുദ്ധിക്കു നിരക്കുന്നതാണോ ഈ പീഡന കഥകൾ?

സരിത എസ്. നായർ സെക്സിൽ ഏർപ്പെട്ടത് സ്വന്തം കാര്യം സാധിക്കാനാണ്. സെക്സിൽ ഏർപ്പെട്ടു കഴിഞ്ഞ് സംഗതി ഓഡിയോ വീഡിയോ റെക്കോർഡ് ചെയ്യുകയും, ഓറൽ സെക്സിനെ കുറിച്ച് കത്തെഴുതുകയും, അതൊക്കെ മാധ്യമ പ്രവർതകരുടെ മുമ്പിൽ കാണിക്കുകയും, അതൊക്കെ വെച്ച് ബ്ലാക്ക് മെയിൽ ചെയ്യാൻ നടക്കുന്ന സരിത എസ്. നായരുടെ  നാറുന്ന കഥകൾ അന്വേഷിക്കാൻ ആണോ ജനങ്ങളുടെ ചെലവിൽ സോളാർ അന്വേഷണ കമ്മീഷൻ നടത്തിയത്? 33 തട്ടിപ്പു കേസുകൾ മാത്രമാണ് ജനങ്ങളെ ബാധിക്കുന്ന കാര്യം. അതാണ് എ.ഡി.ജി.പി. ഹേമചന്ദ്രൻറ്റെ നെത്ര്വത്തത്തിലുള്ള പോലീസ് കണ്ടെത്തിയ കാര്യവും. അണികളെ ആവേശം കൊള്ളിക്കുവാനും, ജയ് വിളിക്കുവാനും പത്ര സമ്മേളനത്തിൽ എന്തെങ്കിലുമൊക്കെ വിളിച്ചു പറയേണ്ട ആളല്ല കേരളത്തിലെ മുഖ്യ മന്ത്രി. പിണറായ് വിജയൻറ്റെ വാർത്താ സമ്മേളനത്തിൽ സോളാർ വിഷയത്തിൽ ആവേശം മൂത്ത് വിളിച്ചു പറഞ്ഞത് മാത്രം മതി പിണറായ് വിജയനെ മാനനഷ്ട കേസിൽ  ഉമ്മൻ ചാണ്ടിക്ക് പൂട്ടാൻ. പക്ഷെ അങ്ങനെ കേരളത്തിൻറ്റെ മുഖ്യ മന്ത്രിയെ പൂട്ടണമെങ്കിൽ അതിന് കോൺഗ്രെസ്സുകാർ ഒന്നിച്ചു നിൽക്കണമെന്ന് മാത്രം. വീ.ഡി. സതീശൻറ്റേയും, സുധീരൻറ്റെയും, രമേശ് ചെന്നിത്തലയുടെയും സോളാർ വിഷയത്തിലുള്ള പല പ്രസ്താവനകളും, പ്രതികരണങ്ങളും കാണുമ്പോൾ അവർക്ക് ഉള്ളിൽ അതിയായ സന്തോഷമുണ്ടെന്ന് കാണാം. ഈ സോളാർ വിഷയം തന്നെ കോൺഗ്രെസ്സിലെ ഗ്രൂപ്പ് കളിയിൽ നിന്ന് ഉടലെടുത്തതാണെന്നും സാമാന്യ ബോധമുള്ളവർക്കു മനസിലാക്കാം. ഇരിക്കുന്ന കൊമ്പു മുറിക്കുന്ന പ്രവർത്തകർ ഉള്ളതാണ് അല്ലെങ്കിലും കോൺഗ്രെസ്സിൻറ്റെ ഏറ്റവും വലിയ ശാപം!!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ