2017 നവംബർ 28, ചൊവ്വാഴ്ച

ആത്മീയാചാര്യന്മാർ

ആത്മീയാചാര്യന്മാരിൽ പലരും സുഖിച്ചു ജീവിക്കുന്നവരാണെന്ന മിഥ്യാ ധാരണ പലർക്കുമുണ്ട്. ഇപ്പോൾ നമ്മളോടൊപ്പം ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ജീവിക്കുന്ന ആത്മീയാചാര്യനാണ് മലയാളിയായ ശ്രീ എം (മുംതാസ് അലി ഖാൻ). 'Apprenticed to a Himalayan Master – Autobiography of a Yogi’ എഴുതിയ ശ്രി എം. കന്യാകുമാരിയിൽ നിന്ന് കാശ്മീർ വരെ വർഗീയതക്കെതിരെ ‘Walk of Hope’ അല്ലെങ്കിൽ 'പ്രത്യാശയുടെ പദയാത്ര' 2015-16 കാലഘട്ടത്തിൽ നടത്തി. 'ഗുരു സമക്ഷം - ഒരു ഹിമാലയൻ യോഗിയുടെ ആത്മ കഥ' എഴുതിയ ശ്രീ എം --ൻറ്റെ നെത്ര്വത്തത്തിൽ 'മാനവ് ഏകതാ മിഷൻ' സംഘടിപ്പിച്ച 'പ്രത്യാശയുടെ പദയാത്ര' ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കന്യാകുമാരി മുതൽ ശ്രീനഗർ വരെ 7500 കിലോമീറ്റർ നടന്നുള്ള ആ യാത്ര ജാതി, മതഭേദമന്യേ സമൂഹം സ്വാഗതം ചെയ്യുകയുണ്ടായി. 7500 കിലോമീറ്റർ കാൽനടയായി സഞ്ചരിക്കുവാൻ കഴിയുന്ന എത്ര പേരുണ്ട് നമ്മുടെ ഇടയിൽ??

ആദ്യ അമേരിക്കൻ നാഗ സന്യാസിയായ ബാബാ റാം പുരിയുമായുള്ള (പൂർവാശ്രമത്തിൽ വില്യം എ. ഗാൻസ്) ഇൻറ്റെർവ്യൂ ഇപ്പോൾ പലയിടത്തും അച്ചടിച്ചു വരുന്നുണ്ട്. നാഷണൽ ജ്യോഗ്രഫിക്ക് ചാനലിൽ ഇൻറ്റെർവ്യൂ വന്നിരുന്നു. 40 വർഷത്തിലേറെ ഇന്ത്യയിൽ സഞ്ചരിച്ച നാഗ സന്യാസിയായ ബാബാ റാംപൂരിയുടെ ആത്മ കഥ - 'Autobiography of a Sadhu: An Agrez Among Naga Babas’ വായിച്ചിട്ടുണ്ട്. അത് വേറൊരു 'ലെവലാണ്'. അമേരിക്കയിലെ സുഖ സൗകര്യങ്ങളൊക്കെ ഉപേക്ഷിച്ച് 40 വർഷത്തോളം ഇന്ത്യയിൽ മഞ്ഞും, വെയിലും, മഴയും സഹിച്ച് ആത്മീയാനുഭത്തിനു  വേണ്ടി നടക്കുക എന്നൊക്കെ പറഞ്ഞാൽ പലർക്കും ചിന്തിക്കാൻ പോലും സാധ്യമല്ല.

ഇതുവരെ വായിച്ച ആധ്യാത്മിക പാതയിലുള്ളവരുടെ ആത്മ കഥകളിൽ ഓം സ്വാമിയുടെ ആത്മ കഥയായ ‘If Truth be Told – A Monk’s Memoir’ ആണ് ഏറ്റവും മികച്ചതായി തോന്നിയിട്ടുള്ളത്. പൂർവാശ്രമത്തിൽ അമിത് ശർമയായിരുന്ന ഓം സ്വാമിയുടെ ആത്മ കഥ മികച്ചതായി തോന്നിയതിൻറ്റെ കാരണം ആത്മീയ പാതയിലുള്ള അഗ്നി പരീക്ഷണത്തെ കുറിച്ചുള്ള വിവരണം ഉള്ളതിനാലാണ്. മറ്റു പലരും തങ്ങളെ തന്നെ 'പ്രോജക്റ്റ്' ചെയ്യേണ്ടന്ന് കരുതിയാവണം തങ്ങൾ നേരിട്ട അഗ്നി പരീക്ഷണങ്ങൾ ആത്മ കഥകളിൽ ഒരുപക്ഷെ ഉൾപ്പെടുത്താതിരുന്നത്. ഇതു മൂലം ആത്മീയാനുഭവം വളരെ എളുപ്പമുള്ള ഒന്നാണെന്ന മിഥ്യാ ധാരണ പലർക്കുമുണ്ട്. ഓം സ്വാമി ആധുനിക രീതിയിൽ ഉന്നത വിദ്യാഭ്യാസം സിദ്ധിച്ച ആൾ കൂടിയാണ്. സിഡ്‌നിയിൽ നിന്നും MBA ബിരുദ ധാരിയാണ് ഓം സ്വാമി. വലിയൊരു സോഫ്റ്റ്‌വെയർ കമ്പനിയുടെ ഉടമ കൂടിയായിരുന്നു. അതൊക്കെ ഉപേക്ഷിച്ചാണ് സന്യാസം തിരഞ്ഞെടുത്തത്.

ആത്മീയത രാഷ്ട്രീയത്തിൻറ്റെ ഭാഗമാക്കിയ വ്യക്തിയായിരുന്നു നമ്മുടെ  രാഷ്ട്ര പിതാവായിരുന്ന മഹാത്മാ ഗാന്ധി. സഹന സമരങ്ങളിലൂടെയും, സ്വയം ശുദ്ധീകരണത്തിലൂടെയും ആയിരുന്നു ആ ആത്മീയത അദ്ദേഹം വെളിപ്പെടുത്തിയത്. ഗാന്ധിജിയുടെ നിരാഹാര സത്യാഗ്രഹങ്ങൾ മാത്രം നോക്കിയാൽ മതി അദ്ദേഹത്തിൻറ്റെ മഹത്ത്വം അറിയാൻ. 21 ദിവസം നീണ്ടു നിന്ന രണ്ടു സത്യാഗ്രഹങ്ങൾ ഗാന്ധിജി നടത്തിയിട്ടുണ്ട്. 1933 - ൽ അയിത്തോച്ചാടനത്തിനായും, 1943 - ൽ ഹിന്ദു മുസ്ലീം ഐക്യത്തിനായും. അതും കൂടാതെ സ്വയം ശുദ്ധീകരണത്തിനും, അല്ലാതെയും എത്രയോ നിരാഹാര സത്യാഗ്രഹങ്ങൾ!

ടൈയും കൊട്ടും ധരിക്കാതെ മേൽമുണ്ട് മാത്രം ധരിച്ചു വട്ട മേശ സമ്മേളനങ്ങളിൽ പങ്കെടുത്ത ഒരു രാഷ്ട്ര പിതാവ് നമുക്ക് ഉണ്ട്. ഒരു മുണ്ടു ഉപയോഗിച്ച് കഴിയുമ്പോൾ അത് അലക്കാനിടും. അതായിരുന്നു ഗാന്ധിജിയുടെ രീതി. ബ്രിട്ടനിലെ തണുപ്പിൽ രണ്ടു മുണ്ട് മാത്രം കൊണ്ട് പോയി ഒരെണ്ണം ഉണങ്ങാതെ വന്നപ്പോൾ അത് മറിച്ചുടുത്ത് വട്ട മേശ സമ്മേളനങ്ങളിൽ പങ്കെടുത്ത ആളാണ് നമ്മുടെ  രാഷ്ട്ര പിതാവായിരുന്ന മഹാത്മാ ഗാന്ധി. ത്യാഗത്തിലും, സഹനത്തിലും അധിഷ്ഠിതമായ മാനുഷികതക്ക് മാത്രമേ മഹത്തായ നേതാക്കന്മാരെ സൃഷ്ടിക്കാനാവൂ. നമ്മുടെ രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധി അത്തരത്തിൽ മാനുഷികതയിലൂടെയും, ആത്മ ത്യാഗത്തിലൂടെയും ഉയർന്നു വന്ന നേതാവാണ്. കണ്ടമാനം അധാർമികതയുള്ള  ഈ ഇരുപത്തൊന്നാം ഇതൊക്കെ സ്മരിക്കുന്നത് വളരെ നല്ലതാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ